Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗള്‍ഫ് വിമാനങ്ങളില്‍...

ഗള്‍ഫ് വിമാനങ്ങളില്‍ അട്ടിമറി സാധ്യതയെന്ന്; കമാന്‍ഡോകളെ നിയോഗിക്കും

text_fields
bookmark_border
ഗള്‍ഫ് വിമാനങ്ങളില്‍ അട്ടിമറി സാധ്യതയെന്ന്; കമാന്‍ഡോകളെ നിയോഗിക്കും
cancel

ന്യൂദൽഹി: ഗൾഫ് റൂട്ടിൽ സ൪വീസ് നടത്തുന്ന വിമാനങ്ങളിൽ റാഞ്ചൽ-അട്ടിമറി ശ്രമങ്ങൾക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോ൪ട്ട്. ഇതേതുട൪ന്ന് ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ ദേശീയ സുരക്ഷാ ഗാ൪ഡിലെ (എൻ.എസ്.ജി) കമാൻഡോകളെ ഏ൪പ്പെടുത്താൻ നടപടി തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട ഗൾഫ് റൂട്ടിലെ വിമാനങ്ങൾക്ക് കാവലിന് കമാൻഡോകളെ നൽകാൻ എൻ.എസ്.ജിയോട് ആഭ്യന്തര മന്ത്രാലയം നി൪ദേശിച്ചെങ്കിലും കമാൻഡോകളുടെ എണ്ണം കുറവായതിനാൽ നി൪ദേശം നടപ്പാക്കാൻ സാധിച്ചിട്ടില്ല.
കാന്തഹാ൪ വിമാനറാഞ്ചൽ സംഭവത്തെ തുട൪ന്ന് സാ൪ക്ക് രാജ്യങ്ങളിലേക്കുള്ള ചില വിമാന സ൪വീസുകളിൽ ഇപ്പോൾ രണ്ടു വീതം എൻ.എസ്.ജി കമാൻഡോകളുടെ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ നടക്കുന്ന തീവ്രവാദ പ്രവ൪ത്തനങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ ഇടത്താവളമാകുന്നുവെന്നും, ഈ മേഖലയിലെ ഇന്ത്യൻ പ്രവാസി സാന്നിധ്യം തീവ്രവാദ ഗ്രൂപ്പുകൾക്ക് അനുകൂല സാഹചര്യമാണ് നൽകുന്നതെന്നും ഇൻറലിജൻസ് റിപ്പോ൪ട്ടിലുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഗൾഫ് സെക്ടറിലെ വിമാനങ്ങളിൽ കമാൻഡോകളെ നിയോഗിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
എൻ.എസ്.ജിയുടെ അംഗസംഖ്യ ഉയ൪ത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. എൻ.എസ്.ജി കമാൻഡോകൾക്ക് വിമാനങ്ങളിലെ അട്ടിമറി ശ്രമങ്ങൾ നേരിടുന്നതിൽ വിദഗ്ധ പരിശീലനം ലഭ്യമാക്കാനും ധാരണയായിട്ടുണ്ട്.
ഫ്രഞ്ച് വായുസേനയുടെ സഹകരണത്തോടെയാണ് പരിശീലനം നൽകുക. കൂടാതെ, വിമാനത്തിനുള്ളിൽ യാത്രക്കാരിൽ സംശയകരമായ പെരുമാറ്റം കണ്ടാൽ കമാൻഡോകൾക്ക് പരസ്പരം ആശയവിനിമയം നടത്തുന്നതിന് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്. വിമാനത്തിൻെറ വാ൪ത്താവിനിമയ സംവിധാനത്തെ ബാധിക്കാതെയും മറ്റു യാത്രക്കാരും വിമാന ജോലിക്കാരും അറിയാതെയും പ്രതിരോധ നീക്കങ്ങൾ നടത്തുന്നതിന് വേണ്ടിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story