Sat, 09/15/2012 - 00:37 ( 35 weeks 6 daysago)
ചാമ്പ്യന്‍സ് ലീഗ് ടീമുകള്‍ പ്രഖ്യാപിച്ചു; വിദേശ താരങ്ങള്‍ ഐ.പി.എല്‍ ടീമിനൊപ്പം
(+)(-) Font Size

ദുബൈ: ഓള്‍റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ്, മൈക്കല്‍ ഹസി, പേസ് ബൗളര്‍ മോര്‍നെ മോര്‍കല്‍ അടക്കമുള്ള ഒമ്പത് വിദേശതാരങ്ങള്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20 ചാമ്പ്യന്‍ഷിപ്പില്‍ ഐ.പി.എല്‍ ടീമുകള്‍ക്കായി തന്നെ കളിക്കും. ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇവരുടെ ആഭ്യന്തര ടീമുകളും യോഗ്യത നേടിയപ്പോള്‍ വിദേശ താരങ്ങള്‍ ഏതു ടീമുകള്‍ക്കൊപ്പം കളിക്കുമെന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം കുറിച്ചാണ് ടീം പ്രഖ്യാപനം പൂര്‍ത്തിയായത്. ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരാണ് ആഭ്യന്തര ടീമുകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഒമ്പത് വിദേശതാരങ്ങളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്തിയത്.
ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ ഡ്വെ്ന്‍ ബ്രാവോ, പൊള്ളാര്‍ഡ്, സുനില്‍ നാരായന്‍ എന്നിവര്‍ യഥാക്രമം ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവര്‍ക്കായി ചാമ്പ്യന്‍ ലീഗിലും കളിക്കും. ഇവര്‍ക്കു പുറമെ ഫാഫ് ഡു പ്ളെസിസ്, ആല്‍ബി മോര്‍ക്കല്‍, മൈക്കല്‍ ഹസി (സൂപ്പര്‍ കിങ്സ്), മിച്ചല്‍ ജോണ്‍സന്‍ (മുംബൈ), ബ്രെറ്റ് ലീ (നൈറ്റ് റൈഡേഴ്സ്), മോര്‍നെ മോര്‍കല്‍ (ദല്‍ഹി ഡെയര്‍ ഡെവിള്‍സ്) എന്നിവരാണ് ചാമ്പ്യന്‍സ് ലീഗില്‍ ആഭ്യന്തര ടീമുകളെ ഉപേക്ഷിച്ച് ഐ.പി.എല്‍ ടീമുകള്‍ക്കൊപ്പം കളിക്കുന്നത്. ടൂര്‍ണമെന്‍റ് ചട്ടപ്രകാരം ആഭ്യന്തര ടീമുകള്‍ക്ക് 1.5 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് ഐ.പി.എല്‍ ടീമുകള്‍ ഇവരെ ഒപ്പംനിര്‍ത്തിയത്.
ഒക്ടോബര്‍ ഒമ്പതിന് യോഗ്യതാ മത്സരം തുടങ്ങും. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, യോര്‍ക്ഷെയര്‍, ഉവ നെക്സ്റ്റ്, ഓക്ലന്‍ഡ്, സിയാല്‍കോട് സ്റ്റാലിയന്‍സ്, ഹാംപ്ഷെയര്‍ എന്നിവര്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കും. ഇവരില്‍നിന്ന് മുന്‍നിരയിലെത്തുന്ന രണ്ടു ടീമുകളാണ് ഗ്രൂപ് ഘട്ടത്തില്‍ ഇടംനേടുക.
ഒക്ടോബര്‍ 13 മുതല്‍ ദക്ഷിണാഫ്രിക്കയിലാണ് മത്സരങ്ങള്‍. ഫൈനല്‍ 28ന് ജൊഹാനസ്ബര്‍ഗില്‍ നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus