സലാലയില്‍ കടലില്‍ കാണാതായ യു.എ.ഇ യുവാവിന്‍െറ മൃതദേഹം കണ്ടെത്തി

മസ്കത്ത്: ദിവസങ്ങള്‍ക്ക് മുമ്പ് സലാലയിലെ മുഗ്സൈല്‍ ബീച്ചില്‍ കാണാതായ യു.എ.ഇ. സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പത്ത് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അഹമ്മദ് അല്‍ബാദി എന്ന യുവാവിന്‍െറ മൃതദേഹം തീരസംരക്ഷണ സേന കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ മൃതദേഹം അഹമ്മദിന്‍േറതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ വ്യക്തതക്കായി ഡി.എന്‍.എ. പരിശോധനയെ ആശ്രയിക്കുമെന്ന് സഹോദരന്‍ ഇബ്രാഹിമും അമ്മാവന്‍ സുല്‍ത്താന്‍ യഹിയയും പറഞ്ഞു. ഇബ്രാഹിമും സഹോദരനൊപ്പം കടലില്‍ മുങ്ങിയെങ്കിലും കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചു. പത്ത് ദിവസം കടലില്‍ കിടന്നതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡി.എന്‍.എ. പരിശോധന നടത്തുന്നത്. ഇതിനായി അഹമ്മദിന്‍െറ പിതാവിന്‍െറ ഡി.എന്‍.എ സാമ്പിള്‍ യു.എ.ഇയില്‍ നിന്ന് എത്തിച്ച് ലാബിന് കൈമാറിയിട്ടുണ്ട്.
മൃതദേഹത്തിന്‍െറ കോശങ്ങളുമായി ഇത് താരതമ്യം ചെയ്ത് റിപ്പോര്‍ട്ട് വ്യാഴാഴ്ച നല്‍കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടത്രെ. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. യു.എ.ഇ സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പത്ത് ദിവസം മുമ്പ് കടലില്‍ മുങ്ങിയത്. ഇവരെ രക്ഷിക്കാനും മൃതദേഹം കണ്ടെത്താനും സുത്യര്‍ഹമായ സേവനമാണ് ഒമാന്‍ തീരസംരക്ഷണ സേന കാഴ്ചവെച്ചതെന്നും യുവാവിന്‍െറ ബന്ധുക്കള്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus