അബ്ദുല്ല അല്‍ഖഹ്താനിയുടെ വധശിക്ഷ നീട്ടിവെച്ചു

റിയാദ്: ഇറാഖ് കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ച സൗദി പൗരന്‍ അബ്ദുല്ല അല്‍ഖഹ്താനിയുടെ ശിക്ഷ നീട്ടിവെച്ചതായി ഇറാഖ് ജയില്‍ അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു ഖഹ്താനിയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ വധശിക്ഷ നീട്ടിവെച്ചതിന്‍െറ കാരണം ഇറാഖ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇറാഖ് സര്‍ക്കാര്‍ നിരുപാധികം മാപ്പ് കൊടുക്കുകയോ അല്ലെങ്കില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇറാഖിലുള്ള സൗദി പൗരന്മാരെ വിട്ടയക്കുന്നതിന് പരസ്പരം തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള സൗദി-ഇറാഖ് സംയുക്ത കരാര്‍ നിലവില്‍ വരികയോ വഴി മാത്രമാണ് ഖഹ്താനിയുടെ മോചനം സാധ്യമാവുകയുള്ളൂ.
ഇറാഖിലെ സൗദി എംബസി രൂപവത്കരിച്ച അഭിഭാഷക സമിതി ഇറാഖ് ജയിലുകളിലുള്ള സൗദി പൗരന്മാരുടെ വിവരങ്ങള്‍ സമഗ്രമായി പഠിച്ചുവരികയാണ്. പ്രതികള്‍ക്കെതിരെ മറ്റു വിധികളൊന്നുമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഇനിയും ലഭ്യമാകാത്തതിനാല്‍ ശിക്ഷാവിധി കഴിഞ്ഞിട്ടും മോചനം ലഭിക്കാതെ തടവില്‍ കഴിയുന്നവരുണ്ടെന്ന് അഭിഭാഷകസമിതി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus