തൊഴിലുടമയുടെ അനാസ്ഥ: മലയാളിയുടെ മൃതദേഹം റിയാദില്‍ കുടുങ്ങികിടക്കുന്നു

റിയാദ്: റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനമിടിച്ചു മരിച്ച പന്തളം സ്വദേശി വാസുദേവന്‍ രമണി ദമ്പതികളുടെ മകന്‍ ശ്രീജിത്തിന്‍െറ (26) മൃതദേഹം ഒരു മാസത്തിലേറെയായി റിയാദില്‍. തൊഴിലുടമയുടെ നിസഹകരണമാണ് വൈകാന്‍ കാരണം.
ജൂലൈ 10ന് എക്സിറ്റ് 16ലാണ് സംഭവം. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മരണം സംഭവിച്ച ഉടനെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ രംഗത്തിറങ്ങിയ കേളി ജീവകാരുണ്യ പ്രവര്‍ത്തകന്‍ രജീഷ് പിണറായിയുടെ പ്രവര്‍ത്തനങ്ങളോട് ആദ്യമെല്ലാം കമ്പനിയധികൃതര്‍ നല്ലതുപോലെ സഹകരിച്ചിരുന്നു. രേഖകള്‍ ശരിയാക്കുന്നതിനും മറ്റും സഹായിച്ചു. എന്നാല്‍ മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കാന്‍ കമ്പനിയധികൃതര്‍ തയാറായില്ല. അക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥ പുലര്‍ത്തുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എംബസിയിലും മറ്റും പരാതി നല്‍കാനൊരുങ്ങുകയാണ് കേളി പ്രവര്‍ത്തകര്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus