Sat, 08/04/2012 - 10:32 ( 41 weeks 3 daysago)
ജോയ്ദീപിന് തലനാരിഴക്ക് മെഡല്‍ നഷ്ടം
(+)(-) Font Size
ജോയ്ദീപിന് തലനാരിഴക്ക് മെഡല്‍ നഷ്ടം

ലണ്ടന്‍: വിജയ് കുമാറും ഗഗന്‍ നാരംഗും മെഡലിലേക്ക് കാഞ്ചിവെലിച്ച റോയല്‍ ആര്‍ട്ടിലറി ബാരക്കില്‍ ജോയ്ദീപ് കര്‍മാക്കറിന്റെ തലനാരിഴക്കുള്ള ഉന്നം പിഴക്കല്‍ ഷൂട്ടിങ് റേഞ്ചിലെ ഇന്ത്യയുടെ വേദനയായി.
50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ മെഡല്‍ ഭാരമില്ലാതെ വെടിപൊട്ടിക്കാന്‍ റേഞ്ചിലെത്തിയ ജോയ്ദീപ് കര്‍മാക്കറിന് തലനാരിഴക്ക് വെങ്കല മെഡല്‍ നഷ്ടം. 699.1 പോയിന്റ് നേടി കര്‍മാക്കര്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സ്ലോവേനിയയുടെ ഡിബിവിക് രാജ്മോണ്ട് 701 പോയന്റ് നേടി വെങ്കലം സ്വന്തമാക്കി.
50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ ഗഗന്‍ നാരംഗിന്റെ പ്രകടനം കാണാനാണ് ഇന്ത്യന്‍ സംഘം തടിച്ചുകൂടിയത്. ഗഗന്റെ ഇഷ്ട ഇനമായ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ രണ്ടാം മെഡല്‍ വേട്ടക്കായി രാജ്യം കാത്തിരുന്നു. എന്നാല്‍, ഗഗന് പകരം താരമായത് കര്‍മാക്കറായിരുന്നു.
ഫൈനല്‍ റൗണ്ടിന് യോഗ്യത നേടാനാവാതെ പതിനെട്ടാമനായിട്ടാണ് ഗഗന്‍ ഫിനിഷ് ചെയ്തത്. ജോയ്ദീപ് കര്‍മാക്കര്‍ ഒളിമ്പിക് റെക്കോഡോഡെയാണ് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യത റൗണ്ടില്‍ 595 പോയന്റ് നേടി ഫൈനലിന് യോഗ്യത നേടി.
ഫൈനല്‍ റൗണ്ടില്‍ കര്‍മാക്കര്‍ 104.1 പോയന്റ് നേടിയപ്പോള്‍ വെള്ളി മെഡല്‍ ജേതാവ് ബെല്‍ജിയത്തിന്റെ കോക്സ് ലയണല്‍ 102.2 പോയന്റ് മാത്രമാണ് നേടിയത്. 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ സ്വര്‍ണം നേടിയ ബെലറൂസിന്റെ സെര്‍ജി മാര്‍ടിനോവ് 705.5 പോയന്റ് നേടി പുതിയ ലോക റെക്കോഡ് സ്ഥാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus