ഖത്തറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിച്ചു

ദോഹ: ഖത്തറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം 26 ബില്ലൃണ്‍ ഡോളറായി ഉയര്‍ന്നു. അറബ് ലോകത്തെ വാണിജ്യ, വ്യവസായ, കാര്‍ഷിക ചേംബറുകളുടെ പൊതുവേദി പുറത്തിറക്കിയ മൂന്നാം വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം നേരിട്ടുള്ള അറബ് വിദേശനിക്ഷേപത്തിന്റെ 82 ശതമാനവും ജി.സി.സി രാജൃങ്ങള്‍ കൈയ്യടക്കിക്കഴിഞ്ഞു. എണ്ണവിലയിലുണ്ടായ അപ്രതീക്ഷിത വര്‍ധനവിലൂടെ ബജറ്റില്‍ കണക്കാക്കിയതിലും കൂടുല്‍ വരവുണ്ടായതാണ് ജി.സി.സി രാജൃങ്ങള്‍ക്ക് വമ്പന്‍ നിക്ഷേപശേഷി നേടിക്കൊടുത്തത്. ഖത്തറിനൊപ്പം യു.എ.ഇ, കുവൈത്ത് എന്നിവയുടെ വിദേശ നിക്ഷേപം യഥാക്രമം 54, 40 ബില്ലൃണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
വിദേശ നാണ്യനിധികളെ സ്വന്തം സാമ്പത്തിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നതായി ഗള്‍ഫ് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.
യു.എ.ഇയില്‍ ഈ രംഗത്ത് പുതുതായി നടപ്പാക്കിയിട്ടുള്ള ചില നിയമങ്ങള്‍ നാണ്യനിധികളെ യു.എ.ഇക്ക് പകരം ഖത്തറിലേക്കു തിരിയാന്‍ പ്രേരിപ്പിക്കുമെന്നും അവര്‍ വിലയിരുത്തുന്നു. അതിനിടെ വാണിജ്യബാങ്കുകളിലെ നിക്ഷേപം 378.3 ബില്ലൃണ്‍ റിയാലായി റിക്കാര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus