വി.എം സതീഷിനും പ്രമദിനും ചിരന്തന മാധ്യമ പുരസ്കാരം

ദുബൈ: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിരന്തര സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് യു.എ.ഇ എക്സ്ചേഞ്ച്- ചിരന്തന മാധ്യമ പുരസ്കാരത്തിന് എമിറേറ്റ്സ് 24/7 സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.എം. സതീഷ്, മനോരമ ന്യൂസ് കാമറാമാന്‍ പ്രമദ് ബി. കുട്ടി എന്നിവര്‍ അര്‍ഹരായതായി പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രശ്നങ്ങളിലൂന്നിയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തനം, ജീവകാരുണ്യ റിപ്പോര്‍ട്ടുകള്‍ എന്നിവ പരിഗണിച്ചാണ് സതീഷിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ശരീരം തളര്‍ന്ന് നാല് മാസം ദുബൈ റാശിദ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിയുടെ ദുരിതം അടക്കമുള്ളവ മികച്ച രീതിയില്‍ ചിത്രീകരിച്ചതിനാണ് പ്രമദിന് പുരസ്കാരം.
കോട്ടയം ജില്ലയിലെ ഇത്തിക്കാനംകുറച്ചി സ്വദേശിയായ വി.എം. സതീഷ് വഴിയില്‍ പറമ്പില്‍ മാധവന്‍-തങ്കമ്മ ദമ്പതികളുടെ മകനാണ്. ദുബൈ ഇന്ത്യ മീഡിയ ഫോറം വൈസ് പ്രസിഡന്‍റാണ്. ഭാര്യ: മായ. മക്കള്‍: ശ്രുതി, അശോക്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ പ്രമദ് ബി കുട്ടി, ഭാസ്കരന്‍ - പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: ജീന. മക്കള്‍: ആദിത്യന്‍, ആര്യന്‍.
ചിരന്തന ട്രഷറര്‍ സലാം പാപ്പിനിശ്ശേരി, യു.എ.ഇ എക്സ്ചേഞ്ച് സി.എം.ഒ ഗോപകുമാര്‍ ഭാര്‍ഗവന്‍, ജെ.ആര്‍.ജി ഇന്‍റര്‍നാഷനല്‍ സി.ഇ.ഒയും ഡയറക്ടറുമായ സജിത്ത് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus