യൂസഫ് ബിന്‍ അലവി മുഹമ്മദ് മുര്‍സിയെ കണ്ടു

യൂസഫ് ബിന്‍ അലവി മുഹമ്മദ് മുര്‍സിയെ കണ്ടു

മസ്കത്ത്: ഈജിപ്തില്‍ ഔദ്യാഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ വിദേശ കാര്യ മന്ത്രി യുസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയെ ഈജിപ്ത്യന്‍ പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സി ഔദ്യാഗിക വസതിയായ ഇത്തിഹാദ് പാലസില്‍ സ്വീകരിച്ചു. ഭരണമേറ്റ പുതിയ ഈജിപ്ത്യന്‍ പ്രസിഡന്‍റിനും ജനതക്കും പുരോഗതിയും നന്മയും നേര്‍ന്നുകൊണ്ടുള്ള ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ സന്ദേശം വിദേശ കാര്യ മന്ത്രി കൂടിക്കാഴ്ചയില്‍ പ്രസിഡന്‍റിന് കൈമാറി. ഈജിപ്തും ഒമാനും തമ്മില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന പരസ്പര ബന്ധവും അറബ് ലോകത്തെ സ്ഥിതിഗതികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഈജിപ്ത്യന്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് കമാല്‍ അംറ്, ഈജിപ്തിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹാര്‍ത്തി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
യൂസുഫ് ബിന്‍ അലവി ഈജിപ്ത്യന്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് കമാല്‍ അംറുമായും കൂടിക്കാഴ്ച നടത്തി. അറബ് മേഖലയിലെ പുതിയ സംഭവ വികാസങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിക്കണം ശക്തമാക്കുന്നതും ചര്‍ചക്ക് വന്നു. ഈജിപ്തിലെ പുതിയ ഭരണകൂടത്തിന് ഒമാന്‍െറ പിന്തുണയും അലവി വാഗ്ദാനം ചെയ്തു. സിറിയയില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ അലവി ദുഖം രേഖപ്പെടുത്തുകയും സിറിയയിലെ അക്രമപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അലവിയൂടെ ഈജിപ്ത് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം സുദൃഢമാക്കുന്ന പ്രധാന സംഭവമായാണ് കമാല്‍ അംറ് വിശേഷിപ്പിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus