ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളുടെ മരണം: കാരണം ഭക്ഷ്യ വിഷബാധയല്ളെന്ന്

അബൂദബി: റുവൈസിലെ ലേബര്‍ ക്യാമ്പില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചതിന് കാരണം ഭക്ഷ്യ വിഷബാധയല്ളെന്ന് അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി വ്യക്തമാക്കി. ഇത് ഭക്ഷ്യവിഷബാധ കേസല്ളെന്ന് ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി മുഹമ്മദ് ജലാല്‍ അല്‍ റെയയ്സ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിയുടെ വിശദമായ പ്രതികരണം ലഭ്യമായിട്ടില്ല.
പതിനായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലെ ബംഗ്ളാദേശുകാരായ രണ്ടു പേരാണ് മരിച്ചത്. ഇതത്തേുടര്‍ന്ന് പ്രകോപിതരായ സഹപ്രവര്‍ത്തകര്‍ പരക്കെ അക്രമം നടത്തുകയായിരുന്നു.
ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നു. എന്നാല്‍, മരണ കാരണം ഭക്ഷ്യവിഷബാധയല്ളെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു.
ഭക്ഷ്യവിഷബാധയാണ് മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചാണ് നൂറുകണക്കിന് തൊഴിലാളികള്‍ അക്രമാസക്തരായത്. ക്യാമ്പിനകത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങളും ക്യാമ്പിലെ സെക്യൂരിറ്റി പോസ്റ്റും സൂപ്പര്‍ മാര്‍ക്കറ്റുമെല്ലാം ഇവര്‍ തകര്‍ത്തു. വ്യാഴാഴ്ചയാണ് ഒരു തൊഴിലാളി മരിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മറ്റുള്ളവര്‍ സംഘടിച്ചു. പിന്നീടാണ് ഇവര്‍ അക്രമത്തിലേക്ക് നീങ്ങിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus