Thu, 07/12/2012 - 01:02 ( 44 weeks 6 daysago)
പൊലീസ് ക്രൂരമായി പെരുമാറി -പിങ്കി
(+)(-) Font Size

കൊല്‍ക്കത്ത: പീഡനകേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന അത്ലറ്റ് പിങ്കി പ്രമാണിക് ജയില്‍ മോചിതയായി. ചൊവ്വാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇന്നലെയാണ് ജയില്‍ മോചിതയായത്. പൊലീസ് തന്നോട് ക്രൂരമായി പെരുമാറിയതായി ജയില്‍ മോചിതയായ ശേഷം പിങ്കി പറഞ്ഞു.
‘ലിംഗനിര്‍ണയ ടെസ്റ്റിനായി കൈയും കാലും കെട്ടിയാണ് സ്വകാര്യ നഴ്സിങ് ഹോമില്‍ എത്തിച്ചത്. കരയുകയും ടെസ്റ്റ് നടത്തുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല’-പിങ്കി പറഞ്ഞു. പിങ്കി പുരുഷനാണെന്നും തന്നെ പീഡിപ്പിച്ചുവെന്നും ആരോപിച്ച് ഒുര യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഏഷ്യന്‍ സ്വര്‍ണ മെഡല്‍ ജേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
‘പരാതിക്കാരി തന്‍െറ വേലക്കാരിയായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് അവര്‍ പണം ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാതിരുന്നതിനാലാണ് അവര്‍ ഈ വഴി സ്വീകരിച്ചത്. അഭിഭാഷകനുമായി കൂടിയാലോചിച്ച് നിയമനടപടികര്‍ സ്വീകരിക്കും. ജയിലിലായ സമയത്ത് പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു’ -പിങ്കി പ്രമാണിക് പറഞ്ഞു.
അത്ലറ്റിനെ കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നതായി ആരോപിച്ച് ജൂലൈ 6ന് കൊല്‍ക്കത്ത ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചക്കുള്ളില്‍ വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus