ചുവപ്പില്‍ കുടുങ്ങിയവര്‍ക്ക് ഇഖാമ കാലാവധിഉണ്ടെങ്കില്‍ എക്സിറ്റ് റീഎന്‍ട്രി വിസ

ജിദ്ദ: ചുവപ്പ് വിഭാഗത്തില്‍പെട്ട കമ്പനികളിലെ ജീവനക്കാര്‍ക്ക് ഇഖാമ കാലാവധിയുണ്ടെങ്കില്‍ എക്സിറ്റ് റീഎന്‍ട്രി വിസയില്‍ യാത്രപോകുന്നതിന് തടസ്സമില്ളെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ തൊഴില്‍ മന്ത്രാലയ വെബ്സെറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില ഘട്ടങ്ങളില്‍ പാസ്പോര്‍ട്ടില്ലാതെയും തൊഴിലുടമയുടെ അനുമതിയില്ലാതെയും സേവനം മാറ്റാന്‍ സാധിക്കും. ഇഖാമ, കഫാല എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൂടുതല്‍ സുതാര്യമാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. ഹൗസ് ഡ്രൈവര്‍, വീട്ടുജോലിയിലുള്ളവര്‍ എന്നിവര്‍ തൊഴില്‍ നിയമങ്ങളിലുള്‍പ്പെടുകയില്ല.
അവര്‍ക്ക് തൊഴില്‍ കാര്‍ഡ് ഇഷ്യു ചെയ്യുന്നില്ല. സ്വദേശിവത്കരണം, നിത്വാഖാത്ത് പോലുള്ള പദ്ധതികളിലും അവര്‍ ഉള്‍പ്പെടുന്നതല്ല. മഞ്ഞ വിഭാഗത്തില്‍പ്പെട്ട തൊഴിലാളിക്ക് ഇഖാമ കാലാവധിയുണ്ടാകുകയും സ്ഥാപനത്തില്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്താല്‍ തൊഴിലുടമയുടെ അനുവാദമില്ലാതെ പച്ച വിഭാഗത്തിലേക്ക് മാറാം.
തൊഴിലുടമ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാത്ത കാലത്തോളം സ്വന്തം സ്ഥാപനങ്ങളില്‍ പെട്ടവനായി ഗണിക്കും. സ്വദേശികളുടെ അനധികൃത നിയമനങ്ങള്‍ തടയുന്നതിനും നിയമനം ഉറപ്പാക്കുന്നതിനുള്ള കാലാവധി മൂന്ന് മാസമായി നിശ്ചയിട്ടുണ്ട്. വിസ ഉപയോഗിക്കാതെ കാലാവധി കഴിഞ്ഞാല്‍ അതിന്‍െറ ഫീസ് അക്കൗണ്ടിലേക്ക് തന്നെ മടങ്ങും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus