രാജ്യത്തിന്‍െറ പൊതുകടം 3.8 ബില്യന്‍ ദിനാര്‍; നടപടി അനിവാര്യം: ഖലീഫ അദ്ദഹ്റാനി

മനാമ: രാജ്യത്തിന്‍െറ പൊതു കടം 3.8 ബില്യന്‍ ദിനാറായി ഉയര്‍ന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ അനിവാര്യമാണെന്ന് പാര്‍ലമെന്‍റ് അധ്യക്ഷന്‍ ഖലീഫ അദ്ദഹ്റാനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈനിലെ പ്രമുഖ അറബ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് എയറിനെ നിലനിര്‍ത്താന്‍ രാജ്യത്തിനുള്ളില്‍നിന്നും പുറത്തുനിന്നുമുള്ള നിക്ഷേപകരുടെ പങ്കാളിത്തം ആവശ്യമാണ്. കമ്പനിയുടെ കടം പരിഹരിക്കാനും ലാഭത്തിലാകുന്നതിനും വന്‍ സാമ്പത്തിക പിന്തുണ അനിവാര്യമാണ്. എന്നാല്‍, രാജ്യത്തിന്‍െറ പൊതുകടം വര്‍ധിച്ച സാഹചര്യത്തില്‍ വന്‍ സംഖ്യ സര്‍ക്കാരില്‍ നിന്ന് സഹായം നല്‍കാന്‍ സാധ്യമല്ല. കൂടാതെ അനിവാര്യമായും നടപ്പാക്കേണ്ട ധാരാളം പദ്ധതികള്‍ സര്‍ക്കാരിന് മുമ്പിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈന്‍ പാര്‍ലമെന്‍റിന് 10 വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും അന്താരാഷ്ട്ര മേഖലകളില്‍നിന്ന് ആവശ്യമായ പരിശീലനങ്ങള്‍ കിട്ടി മുന്നോട്ടുപോകാന്‍ കെല്‍പുള്ളതായി മാറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിയമനിര്‍മാണ മേഖലയില്‍ പതുക്കെ മുന്നേറാന്‍ പാര്‍ലമെന്‍റിന് സാധിച്ചിട്ടുണ്ട്. അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ‘മാധ്യമ നിയമം’ പാസാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ധാരാളം വര്‍ഷമായി ഇതിനായി പാര്‍ലമെന്‍റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്‍െറ ആവശ്യപ്രകാരം ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിന് പാര്‍ലമെന്‍റ് സന്നദ്ധമാണ്. വിലവര്‍ധനാ സഹായം നല്‍കുന്ന വിഷയത്തില്‍ കൂടുതല്‍ നീതിപൂര്‍വകമായ തീരുമാനമുണ്ടാകണമെന്നാണ് പാര്‍ലമെന്‍റിന്‍െറ അഭിപ്രായം. ലോക ബാങ്കിന്‍െറ പഠനം മുന്നില്‍ വെച്ച് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉചിത നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. അര്‍ഹരായവര്‍ക്ക് മുടക്കം കൂടാതെ സഹായം കിട്ടണമെന്നാണ് പാര്‍ലമെന്‍റിന്‍െറ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus