Sat, 07/07/2012 - 00:25 ( 45 weeks 1 dayago)
ഗോള്‍വര സാങ്കേതിക വിദ്യക്ക് അനുമതി
(+)(-) Font Size
ഗോള്‍വര സാങ്കേതിക വിദ്യക്ക് അനുമതി
ശിരോവസ്ത്ര വിലക്ക് നീക്കി

സൂറിച്: കാത്തിരിപ്പിനും വാഗ്വാദങ്ങള്‍ക്കുമൊടുവില്‍ ഗോള്‍വര സാങ്കേതിക വിദ്യയുടെ തലവര മാറി. ഒപ്പം മുസ്ലിം വനിതകള്‍ക്ക് ഹിജാബ് (ശിരോവസ്ത്രം) അണിഞ്ഞ് പന്തുതട്ടാന്‍ രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്റെ അനുമതിയും. ഫുട്ബാള്‍ നിയമനിര്‍മാണ-പരിഷ്കരണ സംഘടനയായ ഇന്റര്‍നാഷനല്‍ ഫുട്ബാള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഇഫാബ്) ആണ് രാജ്യാന്തര ഫുട്ബാളിലെ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
പന്ത് ഗോള്‍വര കടന്നോ എന്നറിയാനുള്ള സാങ്കേതികവിദ്യ ഡിസംബറില്‍ ജപ്പാനില്‍ നടക്കുന്ന ക്ളബ് ലോകകപ്പോടെ പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ച അര്‍ധ രാത്രിയില്‍ സൂറിചിലെ ആസ്ഥാനത്ത് ചേര്‍ന്ന പ്രത്യേക യോഗമാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഓരോ സ്റ്റേഡിയത്തിലും രണ്ട് ലക്ഷം യൂറോ വരെ ചെലവഴിച്ചാണ് സാങ്കേതികവിദ്യ സ്ഥാപിക്കുക. സ്റ്റേഡിയം, ടൂര്‍ണമെന്റ്, ക്ളബ് സംഘാടകര്‍ക്കാവും ഇതിന്റെ ഉത്തരവാദിത്തം.
മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് കളിക്കളത്തില്‍ ഹിജാബിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനുള്ള തീരുമാനം. സുരക്ഷാ കാരണം പറഞ്ഞായിരുന്നു നേരത്തെ വിലക്കേര്‍പ്പെടുത്തിയത്. ഫിഫ വൈസ് പ്രസിഡന്റ് ജോര്‍ഡനിലെ അലി ബിന്‍ അല്‍ഹുസൈന്‍ രാജകുമാരന്റെ ഇടപെടലാണ് തീരുമാനം മാറ്റാന്‍ വഴിയൊരുക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus