Tue, 07/03/2012 - 23:24 ( 50 weeks 10 hoursago)
അജ്മലിനെതിരെ 'ആക്ഷന്‍' വേണമെന്ന്
(+)(-) Font Size
അജ്മലിനെതിരെ 'ആക്ഷന്‍' വേണമെന്ന്

കൊളംബോ: പാകിസ്താന്‍ ഓഫ് സ്പിന്നര്‍ സഈദ് അജ്മലിന്റെ ബൗളിങ് ആക്ഷന്‍ വീണ്ടും ചര്‍ച്ചയാവുന്നു. ടെസ്റ്റ് പരമ്പരക്കെത്തിയ അദ്ദേഹം പന്തെറിയുന്ന രീതി സംശയാസ്പദമാണെന്ന് മുന്‍ ശ്രീലങ്കന്‍ താരത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അജ്മല്‍ ഫുള്‍ കൈ ജഴ്സിയണിഞ്ഞാണ് ബൗള്‍ ചെയ്യുന്നത്. അദ്ദേഹം കൈമടക്കുന്നതില്‍ ചില സംശയങ്ങളുണ്ടായിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവാത്തതെന്തെന്ന് ഈ ക്രിക്കറ്റര്‍ ചോദിച്ചു.
2009ലാണ് പാക് താരത്തിന്റെ ആക്ഷന്‍ ആദ്യമായി ചോദ്യം ചെയ്യപ്പെട്ടത്. എന്നാല്‍, ഐ.സി.സി അദ്ദേഹത്തിന് ക്ളീന്‍ ചിറ്റ് നല്‍കി. അനുവദിക്കപ്പെട്ട 15 ഡിഗ്രിക്കും അപ്പുറം കൈമടക്കിയാണ് അജ്മല്‍ എറിയുന്നതെന്നും ഓവറില്‍ ചില പന്തുകള്‍ മാത്രമാണ് ഇപ്രകാരം സംഭവിക്കുന്നതെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് റൈറ്റര്‍ സാദി തൗഫീഖ് ചൂണ്ടിക്കാട്ടി. താന്‍ ബൗള്‍ ചെയ്യുന്ന രീതിയെ തീസരാ എന്ന് പേരിട്ടിരിക്കുന്ന 34കാരന്‍ ഇതിന് ഐ.സി.സിയുടെ അനുമതിയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus