Sun, 07/01/2012 - 23:08 ( 46 weeks 2 daysago)
ഒത്തുകളി: താരങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ ശുദ്ധിപത്രം
(+)(-) Font Size

ന്യൂദല്‍ഹി: ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ വിലക്കിയ അഞ്ചു താരങ്ങളും നിയമവിരുദ്ധമായി പണം സമ്പാദിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്. കളിക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് ടി.പി സുധീന്ദ്ര, ശലഭ് ശ്രീവാസ്തവ, മോനിഷ് മിശ്ര, അഭിനവ് ബാലി, അമിത് യാദവ് എന്നിവര്‍ക്ക് ശുദ്ധിപത്രം ലഭിച്ചിരിക്കുന്നത്. അതേസമയം, കള്ളപ്പണമൊഴുകുന്നുവെന്ന ആരോപണത്തിന്മേല്‍ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്കെതിരായ അന്വേഷണം ആദായനികുതി വകുപ്പ് തുടരും.
വാതുവെപ്പിനെക്കുറിച്ച് താരങ്ങള്‍ ഇന്ത്യ ടി.വിയുടെ ഒളികാമറ ഓപറേഷനില്‍ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രാലയമാണ് അന്വേഷണത്തിന് നിര്‍ദേശിച്ചത്. ഇവരുടെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, മറ്റു സാമ്പത്തിക മേഖലകള്‍ എന്നിവ സൂക്ഷ്മമായി പരിശോധിച്ച ആദായനികുതി വകുപ്പ്, അനധികൃതമായി കളിക്കാര്‍ പണമൊന്നും സ്വീകരിച്ചിട്ടില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു. അഞ്ചുപേരെയും ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍, ചാനല്‍ റിപ്പോര്‍ട്ടും വിലയിരുത്തുകയുണ്ടായി. എന്നാല്‍, ഫ്രാഞ്ചൈസികള്‍ക്കെതിരെ ഇനിയും അന്വേഷണം നടത്താനുണ്ടെന്ന് അവര്‍ അറിയിച്ചു.
അതേസമയം, നിയമവിരുദ്ധമായി പണം കൈപ്പറ്റിയെന്നതിന്റെ പേരില്‍ മാത്രമല്ല താരങ്ങള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. കളിയെ അവഹേളിക്കുന്ന തരത്തിലുള്ള ചില സംസാരങ്ങളും പ്രവൃത്തികളും കളിക്കാരില്‍ നിന്നുണ്ടായതായും അവര്‍ വ്യക്തമാക്കി.
സുധീന്ദ്രയെ ആജീവനാന്തവും ശലഭിനെ അഞ്ചു കൊല്ലത്തേക്കും മോനിഷ്, ബാലി, അമിത് എന്നിവരെ ഓരോ വര്‍ഷത്തേക്കുമാണ് വിലക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus