Sun, 07/01/2012 - 19:59 ( 46 weeks 5 daysago)
അണ്ടര്‍ 19 ഏഷ്യാകപ്പ്: കിരീടം ഇന്ത്യയും പാകിസ്താനും പങ്കിട്ടു
(+)(-) Font Size
അണ്ടര്‍ 19 ഏഷ്യാകപ്പ്: കിരീടം ഇന്ത്യയും പാകിസ്താനും പങ്കിട്ടു

ക്വാലാലമ്പൂര്‍: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയും പാകിസ്ഥാനും പങ്കിട്ടു. ആവേശകരമായ ഫൈനലില്‍ കളി ടൈ ആയതോടെ ഇരുടീമും സംയുക്ത ജേതാക്കളാവുകയായിരുന്നു. പാകിസ്ഥാന്റെ സ്കോറായ 282 റണ്‍സിന് മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടവും 282 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഫൈനലിലും സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് (121) അവസാന ഓവറില്‍ പുറത്തായതാണ് ഇന്ത്യക്ക് ജയം നഷ്ടമാക്കിയത്.
ഇഹ്സാന്‍ ആദിലിന്റെ അവസാന ഓവറില്‍ ഏഴു റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ റണ്‍സ് എടുക്കാനായില്ല. അടുത്ത രണ്ടു പന്തുകളില്‍ സിംഗിളുകള്‍ നേടി. നാലാം പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായി. അഞ്ചാം പന്ത് കലേറിയ ബൗണ്ടറിയടിച്ചതോടെ സ്കോര്‍ തുല്യമായി. അവസാന പന്തില്‍ ഒരു റണ്‍സ് നേടിയാല്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍. പക്ഷേ, കലേറിയയെ ഇഹ്സാന്‍ ആദില്‍ സിയാഉല്‍ ഹഖിന്റെ കൈകളിലെത്തിച്ച് മല്‍സരം ടൈ ആക്കി.
സെഞ്ച്വറി നേടിയ ചന്ദും 90 റണ്‍സെടുത്ത് പുറത്തായ അപരാജിതും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ആറു റണ്‍സെടുത്ത് പുറത്തായി.
പാക് ബൗളര്‍മാരില്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഇഹ്സാന്‍ ആദിലും മുഹമ്മദ് നവാസും മികച്ച പ്രകടനം കാഴ്ച വെച്ചു.
ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ ടീമിനു വേണ്ടി സമി അസ്ലം (134 )സെഞ്ച്വറി നേടി. പത്ത് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ കലേറിയ ആണ് പാകിസ്താന്റെ സ്കോര്‍ 282ല്‍ പിടിച്ചു നിര്‍ത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദും പാകിസ്താന്റെ സമി അസ്ലമും കളിയിലെ കേമന്‍മാരായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus