രണ്ടര ടണ്‍ പഴകിയ ഭക്ഷ്യ സാധനങ്ങള്‍ പിടികൂടി

കുവൈത്ത് സിറ്റി: കാലാവധി കഴിഞ്ഞതും ഉപയോഗത്തിന് പറ്റാത്തതുമായ ഭക്ഷ്യ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും വില്‍പന നടത്തുന്നതിനുമെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി ശക്തമാക്കി. മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ അലിയുടെ നിര്‍ദേശപ്രകാരം അടിയന്തര പരിശോധനാ സംഘം നടത്തിയ റെയ്ഡില്‍ രണ്ടര ടണ്‍ പഴകിയ ഭക്ഷ്യ സാധനങ്ങള്‍ പിടികൂടി.
വില്‍പനക്കുകൊണ്ടുപോകാന്‍ വേണ്ടി ഗോഡൗണുകളില്‍ സൂക്ഷിച്ച ഭക്ഷ്യ സാധനങ്ങളാണ് പരിശോധക സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പിടികൂടിയ പഴകിയ ഭക്ഷ്യ സാധനങ്ങള്‍ നശിപ്പിക്കാനായി മാറ്റി. ഗോഡൗണ്‍ ഉടമക്കും സാധനങ്ങള്‍ സൂക്ഷിച്ച വ്യാപാരിക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായ ഇത്തരം ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നതിനെതിരെ നടപടി കര്‍ശനമാക്കുമെന്ന് പറഞ്ഞ അബ്ദുല്ല അല്‍ അലി പരിശോധക സംഘങ്ങള്‍ ഇതിനായി മുഴുവന്‍ സമയവും കര്‍മനിരതരാണെന്ന് കൂട്ടിച്ചേര്‍ത്തു. റമദാന്‍ ആസന്നമായതോടെ ഇത്തരം റെയ്ഡുകള്‍ മന്ത്രാലയം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus