Sat, 06/16/2012 - 23:47 ( 49 weeks 8 hoursago)
പിങ്കിയുടെ ലിംഗനിര്‍ണയ പരിശോധന തിങ്കളാഴ്ച
(+)(-) Font Size

കൊല്‍ക്കത്ത: ഏഷ്യന്‍ സ്വര്‍ണമെഡല്‍ ജേതാവായ അത്ലറ്റ് പിങ്കി പ്രമാണിക് തിങ്കളാഴ്ച ലിംഗനിര്‍ണയ പരിശോധനക്ക് വിധേയമാകും. പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പരിശോധന . വ്യാഴാഴ്ചയാണ് പിങ്കിയെ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പിങ്കി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കൂടെ താമസിക്കുന്ന സ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പുരുഷനാണെന്നും ആരോപിച്ചിരുന്നു.
രണ്ടു തവണ പരിശോധന നടത്താനുള്ള നീക്കം പിങ്കി നിരസിച്ചിട്ടുണ്ട്. ഇത് ഗൂഢാലോചനയുടെ ഫലമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. മൂന്നു വര്‍ഷം മുമ്പ് അത്ലറ്റിക്സില്‍നിന്ന് വിരമിച്ച പിങ്കി നിലവില്‍ ഈസ്റ്റേണ്‍ റെയില്‍വേയില്‍ ടിക്കറ്റ് കലക്ടറായി ജോലി നോക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus