Thu, 06/07/2012 - 00:56 ( 1 year 1 weekago)
യോകോവിച്ച്-ഫെഡറര്‍ സെമി
(+)(-) Font Size

പാരിസ്: മുന്‍നിര സീഡുകളായ നൊവാക് യോകോവിച്ചും റോജര്‍ ഫെഡററും ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. പുരുഷ സിംഗ്ള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യഥാക്രമം ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ്കയെയും അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെയുമാണ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ യോകോവിച്ചും ഫെഡററും തമ്മില്‍ ഏറ്റുമുട്ടും. റഷ്യയുടെ മരിയ ഷറപോവ വനിതാ സിംഗ്ള്‍സ് സെമിഫൈനലില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഒന്നാം സീഡും സെര്‍ബിയക്കാരനുമായ യോകോവിച്ച് അഞ്ച് സെറ്റ് നീണ്ട കനത്തപോരാട്ടത്തിലാണ് അഞ്ചാം സീഡായ സോങ്കയെ വീഴ്ത്തിയത്. സ്കോര്‍: 6-1, 5-7, 5-7, 7-6, 6-1. മൂന്നാം സീഡുകാരനായ സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫെഡററോട് ശക്തമായ മത്സരം കാഴ്ചവെച്ചശേഷം പോട്രോ കീഴടങ്ങി. ഒമ്പതാം സീഡുകാരനുമായി രണ്ട് സെറ്റിന് പിറകില്‍ നിന്ന ശേഷമായിരുന്നു ഫെഡററുടെ തിരിച്ചുവരവ്. സ്കോര്‍: 3-6, 6-7, 6-2, 6-0, 6-3.
വനിതാ സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ 23ാം സീഡ് എസ്തോണിയയുടെ കയ്യ കനേപിയാണ് ഷറപോവയോട് തോറ്റത്. സ്കോര്‍: 6-2, 6-3. ഇറ്റലിയുടെ സാറ ഇറാനി-റോബര്‍ട്ടാ വിന്‍സി സഖ്യം വനിതാ ഡബ്ള്‍സ് ഫൈനലില്‍ കടന്നിട്ടുണ്ട്. സെമിയില്‍ സ്പാനിഷ് കൂട്ടുകെട്ടായ നൂരിയ ലാഗോസ്റ്റേര വൈവ്സ്-മരിയാ ജോസ് മാര്‍ട്ടിനസ് സാന്‍ഷേസ് ജോടിയെ 6-4, 6-2ന് ഇവര്‍ കീഴടക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus