Wed, 05/30/2012 - 09:46 ( 51 weeks 3 daysago)
ലോകചാമ്പ്യനെ ഇന്നറിയാം
(+)(-) Font Size
ലോകചാമ്പ്യനെ ഇന്നറിയാം

മോസ്കോ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്‍െറ ടൈബ്രേക്കര്‍ ബുധനാഴ്ച നടക്കും. നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും ഇസ്രായേലി ഗ്രാന്‍ഡ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍ഡും തമ്മിലുള്ള 12 മത്സരങ്ങളടങ്ങിയ ടൂര്‍ണമെന്‍റ് സമനിലയില്‍ പര്യവസാനിച്ചതോടെയാണിത്. റാപ്പിഡ് ചെസും ആവശ്യമെങ്കില്‍ ബ്ളിറ്റ്സ് ചെസും നടത്തി വിജയിയെ പ്രഖ്യാപിക്കും.
റാപ്പിഡ് ചെസില്‍ (വേഗചെസ്) 25 മിനിറ്റാണ് ഇരുവര്‍ക്കും നല്‍കുക. നാല് മത്സരങ്ങള്‍വരെ നടത്തി 2.5 പോയന്‍റ് നേടുന്നയാളെ ജേതാവായി തെരഞ്ഞെടുക്കും. ഇത് സമനിലയിലായാലാണ് അതിവേഗ ചെസിലേക്ക് (ബ്ളിറ്റ്സ് ചെസ്) നീങ്ങുക. അഞ്ചുമിനിറ്റ് വീതം നല്‍കും. രണ്ട് കളികള്‍ ആദ്യം നടത്തി തുല്യത പാലിച്ചാല്‍ അഞ്ച് മത്സരങ്ങളാക്കി ദീര്‍ഘിപ്പിക്കും. രക്ഷയില്ലെങ്കില്‍ അന്തിമയുദ്ധത്തിലേക്ക് (അര്‍മാഗെഡോണ്‍) നീങ്ങും. അഞ്ചുമിനിറ്റ് വെള്ളക്കരുക്കള്‍ ഉപയോഗിക്കുന്നയാള്‍ക്കും നാല് മിനിറ്റ് കറുത്തകരുക്കള്‍ കളിക്കുന്നയാള്‍ക്കും ലഭിക്കും. എന്നിട്ടും സമനിലയായാല്‍ കറുത്ത കരുക്കളുമായി കളിച്ചയാളെ വിജയിയായി തീരുമാനിക്കും.
ഇതുവരെ 35 മത്സരങ്ങളിലാണ് ആനന്ദും ഗെല്‍ഫാന്‍ഡും മുഖാമുഖം കണ്ടത്. ആറെണ്ണത്തില്‍ ഇന്ത്യന്‍ താരവും അഞ്ചെണ്ണത്തില്‍ ഇസ്രായേലിയും ജയിച്ചപ്പോള്‍ 24 കളികള്‍ സമനിലയിലായി.
റാപ്പിഡ് ചെസില്‍ ഇരുവരും 28 തവണ ഏറ്റുമുട്ടി. എട്ടെണ്ണത്തിലും ആനന്ദാണ് വിജയം കണ്ടത്. 19 മത്സരങ്ങള്‍ സമനിലയായപ്പോള്‍ ഗെല്‍ഫാന്‍ഡ് നേടിയത് ഒന്ന് മാത്രം. ബ്ളിറ്റ്സില്‍ ഏഴില്‍ മൂന്നിലും ആനന്ദ് ജയിച്ചു. ബാക്കി നാലെണ്ണം സമനിലയില്‍ കലാശിച്ചു. ഈ റെക്കോഡുകളാണ് ആനന്ദിന് ഇന്ന് പ്രതീക്ഷ നല്‍കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus