Thu, 05/24/2012 - 00:20 ( 52 weeks 12 hoursago)
കേരളം-സര്‍വീസസ് സെമി നാളെ
(+)(-) Font Size
കേരളം-സര്‍വീസസ് സെമി നാളെ
മണിപ്പൂര്‍-തമിഴ്നാട് സെമി ശനിയാഴ്ച

കട്ടക് (ഒഡിഷ): ആറു വര്‍ഷത്തെ ഇടവേളക്കുശേഷം സന്തോഷ് ട്രോഫി ഫുട്ബാളിന്റെ സെമിഫൈനല്‍ ലൈനപ്പില്‍ തിരിച്ചെത്തിയ കേരളത്തിന് അവസാന നാലില്‍ എതിരാളികള്‍ സര്‍വീസസ്. ഗ്രൂപ് 'സി'യില്‍ ബുധനാഴ്ച നടന്ന അവസാന മത്സരത്തില്‍ ആതിഥേയരായ ഒഡിഷക്കെതിരെ 1-1ന് സമനില പാലിച്ചാണ് സര്‍വീസസ് ഏഴു പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായത്. നാളെ ബരാബതി സ്റ്റേഡിയത്തിലാണ് കേരളം-സര്‍വീസസ് ആദ്യ സെമി.
ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലില്‍ തമിഴ്നാടും മണിപ്പൂരും മാറ്റുരക്കും. ഗ്രൂപ് 'ഡി'യിലെ അവസാന മത്സരത്തില്‍ റെയില്‍വേസിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് തമിഴ്നാടിന്റെ സെമിപ്രവേശം. നേരത്തേ, തമിഴ്നാട് 1-0ത്തിന് ദല്‍ഹിയെയും 4-3ന് മിസോറമിനെയും മറികടന്നിരുന്നു. രണ്ട് സമനിലയും ഒരു ജയവുമായി റെയില്‍വേസ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി. ഗ്രൂപ് 'ഡി'യിലെ മറ്റൊരു മത്സരത്തില്‍ ദല്‍ഹി 3-0ത്തിന് മിസോറമിനെ കീഴടക്കി.
ഒഡിഷക്കെതിരെ സമനില നേടിയാല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടുമെന്ന തിരിച്ചറിവില്‍ ജാഗ്രതയോടെ കരുനീക്കിയ സര്‍വീസസിന്റെ വലയില്‍ ആതിഥേയര്‍ 33ാം മിനിറ്റില്‍ പന്തെത്തിച്ച് കാണികളെ ആവേശത്തിലാഴ്ത്തി. സര്‍വീസസിനെ കീഴടക്കിയാല്‍ സെമിയിലെത്തുമായിരുന്ന ഒഡിഷക്കുവേണ്ടി 33ാം മിനിറ്റില്‍ പെനാല്‍റ്റി സ്പോട്ടില്‍നിന്ന് ഗോകുല്‍ ഒറാമാണ് വലകുലുക്കിയത്. പരാജയഭീതിയിലായതോടെ രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച സര്‍വീസസിനുവേണ്ടി 55ാം മിനിറ്റില്‍ ജോര്‍ദന്‍ സൊറാംചാനയാണ് സമനില ഗോള്‍ നേടിയത്.
നേരത്തേ, ഹരിയാനയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് കീഴടക്കിയ സര്‍വീസസ്, ഛത്തിസ്ഗഢിനെ 6-0ത്തിന് തകര്‍ത്തിരുന്നു. ഒഡിഷ 4-0ത്തിന് ഛത്തിസ്ഗഢിനെ കീഴടക്കിയപ്പോള്‍ ഹരിയാനയോട് 1-1ന് സമനില വഴങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus