Tue, 05/15/2012 - 00:02 ( 1 year 5 daysago)
ഹിമാചലിനെതിരെ കേരളം
(+)(-) Font Size

കട്ടക്ക്: സന്തോഷ് ട്രോഫി ഫുട്ബാളില്‍ ക്വാര്‍ട്ടര്‍ ലീഗ് പ്രതീക്ഷയോടെ കേരളം ഇന്ന് കളത്തിലേക്ക്. പ്രീ ക്വാര്‍ട്ടര്‍ തലത്തിലെ ക്ളസ്റ്റര്‍ മത്സരത്തില്‍ ചൊവ്വാഴ്ച താരതമ്യേന ദുര്‍ബലരായ ഹിമാചല്‍ പ്രദേശാണ് കേരളത്തിന്‍െറ എതിരാളികള്‍.
ക്ളസ്റ്റര്‍ രണ്ടിലെ ആദ്യ മത്സരത്തില്‍ ത്രിപുരയെ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് കേരളം കീഴടക്കിയിരുന്നു. രണ്ടു ഗോള്‍ നേടിയ പി. ഉസ്മാനാണ് അന്ന് കേരളനിരയില്‍ തിളങ്ങിയത്. കാല്‍മുട്ടിനേറ്റ പരിക്ക് കണ്ണനെ കുഴക്കുന്നതിനാല്‍ മുന്‍നിരയില്‍ ഇന്നും ഉസ്മാനിലാകും കേരള പ്രതീക്ഷകള്‍ കേന്ദ്രീകരിക്കുന്നത്. വിനീത് ആന്‍റണിയും ഫിറോസുമാണ് ത്രിപുരക്കെതിരെ ഗോള്‍ നേടിയ മറ്റു കളിക്കാര്‍. ക്ളസ്റ്ററില്‍ ഞായറാഴ്ച നടന്ന കളിയില്‍ ത്രിപുരയെ 2-3ന് കീഴടക്കിയ ഹിമാചല്‍ പ്രദേശിന് കേരളത്തെ കീഴടക്കാനായാല്‍ ക്വാര്‍ട്ടര്‍ ലീഗിലെത്താം. ഈ ലക്ഷ്യത്തിലേക്ക് ഹിമാചല്‍ ഉറച്ചുനിന്ന് പൊരുതിയാല്‍ എം.എം. ജേക്കബ് പരിശീലിപ്പിക്കുന്ന മലയാളി താരങ്ങള്‍ക്ക് കളത്തില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.
ത്രിപുരക്കെതിരെ ആദ്യ 44 മിനിറ്റില്‍ ഗോളടിക്കാന്‍ കളിയാതെ കുഴങ്ങിയ കേരളത്തിന്‍െറ ദൗര്‍ബല്യങ്ങള്‍ നിരീക്ഷിച്ചാവും ഹിമാചല്‍പ്രദേശിന്‍െറ പടയൊരുക്കം. വൈകീട്ട് 6.30ന് മത്സരം തുടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus