ഫോര്‍ക്ക് ലിഫ്റ്റ് അപകടത്തില്‍ പരിക്കേറ്റ യുവാവിന് 7,45,000 ദിര്‍ഹം നഷ്ടപരിഹാരം

ദുബൈ: ഫോര്‍ക്ക് ലിഫ്റ്റ് അപകടത്തില്‍ പരിക്കേറ്റ ബംഗ്ളാദേശ് യുവാവിന് 7,45,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ഷാര്‍ജയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ ജോലിക്കാരനായ സൈഫുല്‍ ഇസ്ലാമിന് 2009 ഏപ്രില്‍ 18നാണ് ജോലിക്കിടയില്‍ ഫോര്‍ക്ക് ലിഫ്റ്റ് ഡ്രൈവറുടെ അശ്രദ്ധ കാരണം പരിക്കേറ്റത്. അപകടത്തില്‍ അര ഭാഗത്തെ എല്ലൊടിഞ്ഞ് മൂത്രവാഹിനി കുഴലും മലാശയവും പൂര്‍ണമായി പ്രവര്‍ത്തനരഹിതമായിരുന്നു.
ആറു മാസത്തോളം ഇദ്ദേഹം അബൂദബി ‘അല്‍റഹ്ബ’ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ ശസ്ത്രക്രിയയിലൂടെ വയറിന് വെളിയില്‍ ഘടിപ്പിച്ച പ്രത്യേക സഞ്ചി വഴിയാണ് മലാശയത്തിന്‍െറ പ്രവര്‍ത്തനം നടക്കുന്നത്. 25 വയസ്സുള്ള അവിവാഹിതനായ യുവാവ് ഇപ്പോഴും നിരന്തര ചികില്‍സയിലാണ്. വളരെ ചെലവേറിയ ചികില്‍സക്ക് വഴി കാണാതെ പ്രയാസമനുഭവിക്കുന്നതിനിടെയാണ് സൈഫുല്‍ ഇസ്ലാമിന് അനുകൂലമായി കോടതി വിധി വന്നിരിക്കുന്നത്. അല്‍ കബ്ബാന്‍ അസോഷ്യേറ്റ്സ് ആന്‍റ് അഡ്വക്കറ്റ്സിലെ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന കമ്പനിയുടമ അബൂദബി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഈ കേസിലാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus