Mon, 05/07/2012 - 23:50 ( 1 year 6 weeksago)
സുരക്ഷാ മേഖലയില്‍ കടന്നു; പ്രസാദിനും ഭാര്യക്കുമെതിരെ നടപടിക്ക് ശിപാര്‍ശ
(+)(-) Font Size

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വെങ്കിടേഷ് പ്രസാദും ഭാര്യ ജയന്തിയും ഐ.പി.എല്‍ മത്സരത്തിനിടെ സുരക്ഷാവലയം ഭേദിച്ച് കളിക്കാരുടെ ഇരിപ്പിടത്തിലേക്ക് പ്രവേശിച്ച സംഭവത്തില്‍ ബംഗളൂരു ഡെപ്യൂട്ടി കമീഷണര്‍ ഓഫ് പൊലീസ് രവികാന്ത് ഗൗഡ നടപടിക്ക് ശിപാര്‍ശ ചെയ്തു. കഴിഞ്ഞദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഡെക്കാന്‍ ചാര്‍ജേഴ്സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് വെങ്കിടേഷും ജയന്തിയും കളിക്കാരുടെ ഇരിപ്പിടത്തിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ചത്. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വെങ്കിടേഷിനും ഭാര്യക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.സി.പി, പൊലീസ് കമീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
കളിക്കാര്‍ക്ക് മാത്രം പ്രവേശന അനുവാദമുള്ള ‘പ്ളെയേഴ്സ് സോണി’ന് സമീപം രണ്ട് സ്ത്രീകളെയും ഒരു മധ്യവയസ്കനെയും കണ്ട എ.എസ്.ഐ അവിടെനിന്ന് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല. താന്‍ പ്രമുഖ കളിക്കാരന്‍െറ ഭാര്യയാണെന്നും മാറില്ലെന്നും പറഞ്ഞ് ജയന്തി എ.എസ്.ഐയുമായി വാക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ, സ്ഥലത്തെത്തിയ വെങ്കിടേഷ് പ്രസാദ് പൊലീസ് അധികൃതരുടെ വാക്കുകള്‍ മുഖവിലക്കെടുക്കാതെ ഭാര്യയേയും കൂടെയുണ്ടായിരുന്നവരെയും കൂട്ടി കളിക്കാര്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയ ഇരിപ്പിടത്തിലേക്ക് പ്രവേശിക്കുകയായിരുന്നെന്നും ഇത് സുരക്ഷാചട്ട ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സിന്‍െറ ബൗളിങ് കോച്ചാണിപ്പോള്‍ പ്രസാദ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus