കേരളം കണ്ട ഏറ്റവും വലിയ പ്രതിഭ

കേരളം കണ്ട ഏറ്റവും വലിയ പ്രതിഭ

തൃശൂര്‍: സാഹിത്യ സാംസ്കാരിക  രംഗത്തെ പ്രമുഖര്‍ അഴീക്കോടിനെ അനുസ്മരിച്ചു. തന്റെ സുഹൃത്തും ബന്ധുവുമായിരുന്നു അഴീക്കോടെന്ന് ഒ.എന്‍.വി കുറുപ്പ് അനുസ്മരിച്ചു.

കാര്യങ്ങള്‍ തുറന്ന് പറയാനുള്ള മനസാന്നിധ്യത്തിന് അദ്ദേഹം ശക്തിയും പ്രചോദനവുമായെന്ന് ചെമ്മനം ചാക്കോ ഓര്‍മിച്ചു. വേദികളിലെ സിംഹഗര്‍ജനം നിലച്ചെന്നാണ് സച്ചിദാനന്ദന്‍ പ്രതികരിച്ചത്.  

പാഠപുസ്തകം ക്ലാസ് മുറിക്ക് പുറത്താണെന്ന് മനസ്സിലാക്കിത്തന്ന അധ്യാപകനാണ് അഴീക്കോടെന്നും ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന്റെ ശിഷ്യനാണെന്ന് ഓര്‍ക്കാനാണിഷ്ടപ്പെടുന്നതെന്നും എം.എന്‍ കാരശ്ശേരി പറഞ്ഞു.

 സാമൂഹ്യ ജീര്‍ണതകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച വ്യക്തിത്വമായിരുന്നു അഴീക്കോടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുഖം നോക്കാതെ തിന്‍മകള്‍ക്കെതിരെ പ്രതികരിച്ചിരുന്നുവെന്ന് എ.കെ ആന്റണിയും അനുസ്മരിച്ചു.

ഒരു വേദിയില്‍ വെച്ച് അഴീക്കോട് നടത്തിയ 'താരങ്ങള്‍ക്ക് മിന്നിത്തിളങ്ങാന്‍ ആകാശമൊരുക്കിയവനാണ് തിലകന്‍'എന്ന  പ്രസ്താവനയാണ് ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമെന്നായിരുന്നു തിലകന്റെ പ്രതികരണം. ആ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.