പ്രണയം പെയ്തിറങ്ങുന്ന പാട്ടുകളുമായി ‘റോജ’ക്ക് കാൽനൂറ്റാണ്ട് VIDEO
text_fieldsമണിരത്നത്തിെൻറ ക്ളാസിക് ചിത്രം 'റോജ'ക്ക് 25ാം പിറന്നാൾ. പ്രണയവും ദേശീയതയും നിറഞ്ഞ രചനയിലൂടെ 1992 ആഗസ്റ്റ് 15ന് റോജ തിയേറ്ററിലെത്തിയപ്പോൾ അത് ടോളിവുഡ് നിർവചനങ്ങളെ മാറ്റിയെഴുതി. എ.ആര്‍. റഹ്മാന്‍ എന്ന സംഗീതവിസ്മയത്തെ വെള്ളിത്തിരയിലേക്ക് എത്തിച്ച ചിത്രമായിരുന്നു റോജ. പ്രശസ്ത കവി വൈരമുത്തുവിെൻറ വരികളിൽ പ്രണയം നിറഞ്ഞു, മഞ്ഞും മഴയും വെയിലുമായി അത് ഹൃദയങ്ങളിൽ പെയ്തുനിന്നു.
റഹ്മാെൻറ സംഗീതം ഒരിക്കലും പെയ്തൊഴിയാത്ത പ്രണയമായി ഗാനങ്ങളെ മനസിൽ നിറച്ചു.
‘ചിന്ന ചിന്ന ആസൈ’കളിലൂടെ മിൻമിനി എന്ന യുവഗായിക പിറന്നതും റോജയിലൂടെയായിരുന്നു. ഉണ്ണി മേനോൻ–സുജാത മോഹൻ ജോടികളുടെ ‘പുതു വെള്ളൈ മഴൈ’ ഇന്നും തോരാതെ പെയ്യുന്നു.
എസ്.പി. ബാലസുബ്രഹ്മണ്യവും സുജാത മോഹനും ചേർന്നാലപിച്ച "കാതൽ റോജാവേ"യും ഹരിഹരൻ പാടിയ ‘‘തമിഴാ തമിഴാ’’യും കെ.എസ്. ചിത്രയും ബാലസുബ്രഹ്മണ്യവും ചേർന്ന "രുക്കുമണി രുക്കുമണി" എന്നീ പാട്ടുകളും കാലങ്ങളെ അതിജീവിച്ചു.
മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, മറാഠി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത റോജ ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്കാരമടക്കം മൂന്ന് ദേശീയ അവാർഡുകൾ സ്വന്തമാക്കി. റഹ്മാൻ മാജിക്കിൽ മനസിൽ നിറയുന്ന ഇൗണങ്ങളായി എന്നും ‘റോജ’ പൂത്തുനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.