ഗ്രാമിയിൽ താരമായി ബ്രൂണോ മാഴ്സ്
text_fieldsന്യൂയോർക്: പാട്ടിെൻറ ഒാസ്കറായ ഗ്രാമിയുടെ 60ാം പുരസ്കാരദാന ചടങ്ങിൽ അവാർഡുകൾ വാരിക്കൂട്ടി അമേരിക്കൻ സംഗീതജ്ഞൻ ബ്രൂണോ മാഴ്സ് താരമായി. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ചടങ്ങിൽ സോങ് ഒാഫ് ദ ഇയർ, ആൽബം ഒാഫ് ദ ഇയർ, റെക്കോഡ് ഒാഫ് ദ ഇയർ എന്നിവയടക്കം ആറ് പുരസ്കാരങ്ങളാണ് ബ്രൂണോ നേടിയത്.
കരിയറിലെ തെൻറ മൂന്നാം ഗ്രാമി നോമിനേഷനുമായെത്തിയ മാഴ്സിെൻറ ‘24 കെ മാജിക്’ എന്ന ആൽബം റെക്കോഡ് ഒാഫ് ദ ഇയർ ആയും, ആൽബം ഒാഫ് ദ ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ‘ദാറ്റ്സ് വാട്ട് െഎ ലൈക്ക്’ എന്ന ഗാനം മികച്ച ഗാനത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. ആർ ആൻഡ് ബി പെർഫോമൻസിനുള്ള പുരസ്കാരവും, ഇൗ വിഭാഗത്തിലെ മികച്ച ആൽബം ‘24 കെ മാജികും’ ‘ദാറ്റ്സ് വാട്ട് െഎ ലൈക്കു’മാണ്. ബ്രൂണോ മാഴ്സിനൊപ്പം കെൻട്രിക് ലാമറും അഞ്ച് അവാർഡുകൾ നേടി ശ്രദ്ധാകേന്ദ്രമായി. ‘ഡാമ്നി’ലൂടെ മികച്ച റാപ് ആൽബം, മ്യൂസിക് വിഡിയോ, റാപ് സോങ്, ‘ഹംബ്ളി’ലൂടെ റാപ് പെർഫോമൻസ്, ‘ലോയൽറ്റി’ലൂടെ റാപ് ഒാർ സങ് അവാർഡുകളാണ് ലാമർ തെൻറ അലമാരയിൽ എത്തിച്ചത്.
മികച്ച നവാഗത സംഗീതജ്ഞർക്കുള്ള ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് പുരസ്കാരം അലെസിയ കാര നേടി. ബ്രിട്ടീഷ് ഗായകൻ എഡ് ഷീറെൻറ ‘ഡിവൈഡി’നാണ് മികച്ച പോപ് വോക്കൽ ആൽബം പുരസ്കാരം. എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ‘ഷെയ്പ് ഒാഫ് യൂ’ എന്ന ഗാനത്തിലൂടെ മികച്ച പോപ് സോളോ പെർഫോമൻസിനുള്ള പുരസ്കാരവും ഷീറൻ നേടി. ദ വാര് ഓണ്‍ ഡ്രഗ്സിെൻറ ‘എ ഡീപ്പര്‍ അണ്ടർസ്റ്റാന്ഡി’ങ്ങാണ് മികച്ച റോക്ക് ആൽബം. ബെസ്റ്റ് അർബൻ കണ്ടംബററി അവാർഡ് ‘സ്റ്റാർ ബോയ്’ക്കാണ്. 84 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പോയവർഷം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിച്ച ഗാനമായ ‘ഡെസ്പാസിറ്റോ’ക്ക് അവാർഡുകളൊന്നുമില്ല. എട്ടു നാമനിർദേശം ലഭിച്ചിരുന്ന അമേരിക്കൻ റാപ്പർ ജെ ഇസഡിനും നിരാശയായിരുന്നു ഫലം. ഗ്രാമിയിൽ പോപ്പിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുവെന്ന പ്രചാരണത്തെത്തുടർന്ന് ഇൗ വർഷം ഹിപ് ഹോപ് , ആർ ആൻഡ് ബി വിഭാഗത്തിൽനിന്നുള്ള പാട്ടുകൾക്കും നാമനിർദേശം ലഭിച്ചിരുന്നു. ലേഡി ഗാഗ, സാം സ്മിത്ത്, പിങ്ക്, ലൂയിസ് ഫിയോൺസി, ഡാഡി യാങ്കി, ലിറ്റിൽ ബിഗ് ടൗൺ എന്നിവരുടെ കലാപ്രകടനവും മാഞ്ചസ്റ്ററിൽ സംഗീത ക്ലബിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി അനുസ്മരിക്കുന്ന കലാപ്രകടനവും അരങ്ങേറി.
2003ന് ശേഷം ആദ്യമായാണ് ലോസ് ആഞ്ചലസിന് പുറത്ത് ഗ്രാമി പുരസ്കാര സമർപ്പണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.