ഖയ്യാം: ഇൗണങ്ങളുടെ ആഴം
text_fieldsമുംബൈ: ’50കൾ മുതലുള്ള നാലു പതിറ്റാണ്ടുകൾക്കിടയിൽ എണ്ണംപറഞ്ഞ അമ്പതോളം ബോളിവുഡ് ച ിത്രങ്ങൾക്കാണ് ഖയ്യാം (92) സംഗീതം പകർന്നത്. എന്നിട്ടും ഇപ്പോൾ കേട്ട പാട്ടുപോലെ ഖയ്യാമ ിെൻറ ഈണങ്ങൾ സംഗീത പ്രേമികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. ഇൗണങ്ങളിലെ ലാളിത്യമായ ിരുന്നു ഖയ്യാമിെൻറ സംഗീതം. അതിെൻറ ആഴം അപാരമാണ്. വരികളിലെ കാവ്യഭംഗി ചോരാതെ ലളിത മായി സംഗീതം നൽകുകയായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഖയ്യാം ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്.
ഹിറ്റുകളുടെ നീണ്ട നിര സമ്മാനിച്ച സംഗീത സംവിധായകൻ അല്ല ഖയ്യാം. പക്ഷേ, അദ്ദേഹത്തിെൻറ ശ്രദ്ധിക്കപ്പെട്ട ഈണങ്ങൾ ഓരോന്നും കാലാതിവർത്തിയാണ്. അമിതാഭ് ബച്ചനും രാഖിയും വെള്ളിത്തിരയിൽ പ്രണയത്തിെൻറ അഭൗമ ചാരുത ചാർത്തി അഭിനയിച്ച ‘കഭീ കഭീ മേരെ ദിൽ മേം, ഖയാൽ ആത്താ ഹെ’ എന്ന ഗാനത്തിെൻറ അർഥവും ഈണവുമറിഞ്ഞ് തരളിതരാകാത്തവരുണ്ടോ. അതേ സിനിമയിലെ ‘മേ പൽ ദോപൽ കാ ശായർ ഹൂം’, കിഷോർ കുമാറും ലത മങ്കേഷ്കറും ചേർന്ന് പാടി ‘തേരേ ചെഹ്രേ സേ...’ തുടങ്ങിയ പാട്ടുകളും ഒന്നിനൊന്ന് മെച്ചമാണ്.
1981ൽ പുറത്തിറങ്ങിയ ‘ഉംറോ ജാനി’ൽ നടി രേഖ നിറഞ്ഞാടിയ ‘ഇൻ ആംഖോം കി മസ്തി’, ‘ആഖ്രി ഖത്തി’ലെ ‘ബഹാരോം മേരാ ജീവൻ ഭി സവാരോ’, റസിയ സുൽത്താനിലെ ‘ഏ ദിലേനാദാൻ’ തുടങ്ങിയ പാട്ടുകളില്ലാതെ എങ്ങനെ പൂർത്തിയാകും ഹിന്ദി സിനിമാ സംഗീതത്തിെൻറ ചരിത്രം. പഞ്ചാബി കുടുംബത്തിൽ ജനിച്ച മുഹമ്മദ് സഹുർ ഖയ്യാം ഹഷ്മി ’53 ൽ ദിലീപ് കുമാർ ചിത്രമായ ‘ഫുട്പാത്തി’ലെ ഗാനങ്ങൾക്ക് ഇൗണം നൽകിയാണ് ഖയ്യാം ആയി ഖ്യാതി നേടുന്നത്. ഇതിന് മുമ്പ് ശർമാജി എന്ന പേരിൽ അബ്ദുറഹ്മാനൊപ്പം (വർമാജി) ചേർന്ന് ’48 ൽ ‘ഹീർ രഞ്ജ’യിലെ ഗാനങ്ങൾക്ക് ഇൗണം നൽകിയിരുന്നു. പിന്നീടാണ് ശർമാജി-വർമാജി കൂട്ടുകെട്ടിലെ ശർമാജി ഖയ്യാമാണെന്ന് തിരിച്ചറിയുന്നത്.
വിഭജനത്തോടെ അബ്ദുറഹ്മാൻ പാകിസ്താനിലേക്ക് പോയതോടെ തനിച്ച് സംഗീതം നൽകി തുടങ്ങുകയായിരുന്നു. സാഹിർ ലുധിയാൻവിയായിരുന്നു ഇഷ്ട കവി. അദ്ദേഹത്തിെൻറ ഗാനങ്ങൾക്കാണ് കൂടുതലും സംഗീതം നൽകിയത്. അഭിനയവും സംഗീതവും ഉള്ളിൽ തിളക്കുന്ന ബാല്യമായിരുന്നു ഖയ്യാമിേൻറത്. അതിനാൽ, പഠിപ്പിൽ ഉഴപ്പി. സിനിമാ മോഹവുമായി ഡൽഹിക്കും ലാഹോറിലേക്കും പോയ ഖയ്യാം ഒടുവിൽ മുംബൈയിൽ എത്തി. ഡൽഹിയിൽ കഴിയുകയായിരുന്ന പിതൃസഹോദരനാണ് ഖയ്യാമിെൻറ സർഗവാസനകൾ തിരിച്ചറിഞ്ഞത്. തുടർന്ന് പഠനത്തോടൊപ്പം സംഗീതാഭ്യാസം നടത്തി.
ഹുസൻലാൽ-ഭഗത്റാം, അമർനാഥ്, ബാബ ചിസ്തി എന്നിവരുടെ ശിഷ്യനായി. തനത് ഹിന്ദുസ്ഥാനി രാഗങ്ങളെ ആശ്രയിച്ച് ഖയ്യാം ഇൗണംപകർന്ന നിരവധി ഗാനങ്ങൾ ഇന്നും ജനപ്രിയ ഗാനങ്ങളായി നിലനിൽക്കുന്നു. ആശാ ഭോസ്ലെ പ്രശസ്തിയിലേക്ക് ഉയരുന്നതും ദേശീയ അവാർഡുകൾ നേടി തുടങ്ങുന്നതും ഖയ്യാമിെൻറ ഇൗണങ്ങൾക്ക് ശബ്ദം നൽകിയായിരുന്നു. ഖയ്യാം ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് താനുമുണ്ടാകുമായിരുന്നില്ലെന്ന് നടി രേഖയും പറഞ്ഞിട്ടുണ്ട്. ‘ഉംറോ ജാനി’ലെ പാട്ടുകളിലൂടെയാണ് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ഖയ്യാം നേടുന്നത്. പല തവണ ഫിലിം ഫെയർ അവാർഡ് നേടി. സർഗാത്മക സംഗീതത്തിന് സംഗീത നാടക അക്കാദമിയും അവാർഡ് നൽകി ആദരിച്ചു. സിനിമകളിലെ കാലത്തെ അതിജീവിക്കുന്ന ഗസലുകൾ കൂടിയാണ് ഖയ്യാമിനെ രേഖപ്പെടുത്തുന്നത്. ഗായിക ജഗജീത് കൗർ ആണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.