ആത്മരാഗങ്ങളുടെ പാട്ടുകാർ
text_fieldsപാട്ട് തുടങ്ങുകയാണ്, കേൾവിക്കാർ കുറച്ചേറെയുണ്ട്. ഗായകൻ ഇർഫാൻ ഒന്നുമൂളി. ഹാർമോണിയത്തിെൻറ കട്ടകളിലൂടെ ജ ാവേദ് അസ്ലം വിരലോടിച്ചു. കൂടെ രോഹിത് സുധീർ തബലയിലൊന്നുതെട്ടു. സദസ്സ് ഒന്ന് ഇളകിയിരുന്നു. ‘സാംസോംകി മാലാ പെ സിംരുമേ പീക്കാനാം’ നുസ്റത്ത് ഫതഹ് അലിഖാൻ അനശ്വരമാക്കിയ മീരാബായിയുടെ ഭജൻ. അതേ ഭാവ, താളങ്ങളോടെ വീണ് ടും ഒഴുകുന്നു. ശാന്തമായ തെന്നൽ പോലുള്ള തുടക്കം. ‘ശ്വാസത്തിെൻറ മാലയിൽ എെൻറ പ്രിയെൻറ പേരാകുന്ന മുത്തുകേ ാർക്കുന്നു’ എന്ന് അർഥം.
പിന്നണിയിൽ നിന്നുള്ളവർ കൂടി ചേർന്നതോടെ പാട്ട് പതുക്കെ പതുക്കെ ഉച്ചസഥായിയിലേക ്ക് നീങ്ങി. ആസ്വാദകർ കസേരയിൽനിന്ന് താേഴക്കിറങ്ങിയിരിക്കുന്നു ഇപ്പോൾ. താളത്തിൽ ൈകയടിച്ചും കൂടെ പാടിയും പാട്ടുകൂട്ടത്തിന് ചുറ്റുമാണവർ. പാട്ടുകൾ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഇടമുറിയാതെ ചേരുകയാണ്. ഇപ്പോൾ പാ ട്ടുകാരും കേൾവിക്കാരും എന്ന അതിർവരമ്പില്ല. ഖവാലിയുടെ അഭൗമഭാവങ്ങളിൽ എല്ലാവരും ഒന്ന്. ‘മെഹ്ഫിലെ സമാ’ എന്ന ഇൗ പാട്ടുകൂട്ടം അതിനൊപ്പം ഒഴുകുകയാണ്. ഗസലുകൾക്കും സൂഫീ ഗീതങ്ങൾക്കും ആസ്വാദകർ ഏറുന്ന കാലത്ത് അവയുടെ മറ്റൊരു പതിപ്പായ ഖവാലിയിൽ േവദി നിറയുകയാണ് ‘മെഹ്ഫിലെ സമാ’.
പാട്ടിലേക്ക്...
ഡൽഹിയിൽ നിന്നാണ് തുടക്കം; 2015 ആദ്യത്തിൽ വാണിയമ്പലം സ്വദേശി ഇർഫാൻ എരൂത്ത് ഡൽഹിയിലെത്തുന്നിടത്തുനിന്ന്. പാട്ടു തന്നെയായിരുന്നു ലക്ഷ്യം, സിവിൽ സർവിസ് എൻട്രൻസ് കോച്ചിങ് എന്നത് ഡൽഹിയിൽ തങ്ങാനുള്ളൊരു കാരണവും. സ്കൂൾ കലോത്സവങ്ങളിലെ മികവായിരുന്നു മൂലധനം. ആ ആത്മവിശ്വാസത്തോടെ ശങ്കർ മഹാദേവൻ അക്കാദമിയുടെ ഒഡിഷനിൽ പെങ്കടുത്തു. സ്കോളർഷിപ്പോടെ അക്കാദമിയിൽ പ്രവേശനവും കിട്ടി. സംഗീത തൽപരരായ പലരും മഹാനഗരത്തിൽ കൂട്ടായി.
ഡൽഹി യൂനിേവഴ്സിറ്റി വിദ്യാർഥികളായ നിസാമുദ്ദീൻ വഴിയോരം, സിയാ ശിഫാന, ഡറാഡൂൺ സ്വദേശി സച്ചിൻ വർമ എന്നിവർ ഇർഫാനൊപ്പം ഒരുമിച്ചു കൂടി. ഖവാലിയുടെ പിറകെ അലയുന്ന ജെ.എൻ.യു ഗവേഷണ വിദ്യാർഥി ഇഹ്സാൻ ഉൽ ഇഹ്ത്തിശാം ഇതിൽ മുമ്പനായിരുന്നു. പഠനത്തിനൊപ്പം പാട്ടിനെയും പ്രണയിച്ച് അവർ എളുപ്പം കൂട്ടായി. ഡൽഹിയിലെ വൈകുന്നേരങ്ങളിൽ ഇവർ പാട്ടുമായി തെരുവിലേക്കിറങ്ങി. ഇർഫാൻ പാടി, കൂടെ പാടിയും വാദ്യോപകരണങ്ങളുമായും മറ്റുള്ളവർ ചുറ്റുമിരുന്നു. പാട്ടുകൂട്ടത്തിന് ‘ഓർഫൻസ്’ എന്നൊരു പേരുമിട്ടു. മഹാനഗരത്തിലെ കഫേകളിലും കൊണാട്ട് പ്ലേസിലും ‘ഓർഫൻസ്’ പാട്ടുമായെത്തി. ഹിന്ദി സിനിമയിലെ ഗാനങ്ങളായിരുന്നു സ്ഥിരം വിഭവം. സമ്മാനമായി കിട്ടുന്ന പണംകൊണ്ട് ഭക്ഷണംകഴിച്ച് സംതൃപ്തിയോടെ മടങ്ങി.
അങ്ങനെയിരിക്കെ ഇർഫാെൻറ പാട്ടുജീവിതത്തിൽ അപ്രതീക്ഷിതമായൊരു ട്വിസ്റ്റുണ്ടായി. 2015 ഡിസംബറിൽ ജെ.എൻ.യുവിൽനിന്നൊരു ക്ഷണം. എസ്.ഐ.ഒ സംഘടിപ്പിക്കുന്ന മിലാദെ ശരീഫ് പരിപാടിയിൽ ഖവാലി അവതരിപ്പിക്കണം.
ഖവാലി തുടങ്ങുന്നു
ഡൽഹിയിൽ കറങ്ങിനടക്കെ ഇർഫാന് ആദ്യം കിട്ടിയ കൂട്ടായ ജാവേദ് അസ്ലമിൽ നിന്നായിരുന്നു ആ ക്ഷണം. ജാമിഅ മില്ലിയയിൽനിന്ന് ഫൈൻ ആർട്സിൽ മാസ്റ്റർ ബിരുദം നേടിയ, ഹാർമോണിയവും സിത്താറും ഒരുപോലെ വഴങ്ങുന്ന ജാവേദ് അസ്ലം ഡൽഹിയിലെ പാട്ടുകൂട്ടങ്ങളിൽ സജീവമായിരുന്നു. ജാവേദിെൻറ ടീമിലെ പാട്ടുകാരൻ അസൗകര്യം അറിയിച്ചതോടെയാണ് ഇർഫാന് നറുക്ക് വീണത്. ഖ വാലി പാടി പരിചയം തീരെയില്ലെങ്കിലും പിന്മാറിയില്ല. ദോലകുമായി പ്രമുഖ തിയറ്റർ ആർട്ടിസ്റ്റ് അജിത് ജി മാണിയനും തബലയുമായി ദില്ലി ഘരാനയിലെ മോനിസ് ബാബയും സംഘത്തിനൊപ്പം ചേർന്നു. ജെ.എൻ.യുവിലെ അരങ്ങേറ്റം മോശമായില്ല. വൈകാതെ ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് അടുത്തക്ഷണമെത്തി. ഇതോടെ, ഖവാലിയിൽ തന്നെ ശ്രദ്ധ നൽകാൻ ഇർഫാൻ തീരുമാനിച്ചു. അതിന് ചില ഒരുക്കങ്ങൾ അനിവാര്യമായിരുന്നു.
ഡൽഹിയിലെ മെഹ്ഫിൽ സദസ്സുകളിലെല്ലാം ഇൗ ചെറുസംഘം കേൾവിക്കാരായെത്തി. ഹസ്രത്ത് നിസാമുദ്ദീൻ ഒൗലിയാ ദർഗയായിരുന്നു പ്രധാന ഇടം. വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ പേരുകേട്ട പാട്ടുകാർ ഒരുമിക്കുന്ന ഇടം. അവ കേട്ടുകേട്ടു വീണ്ടും വീണ്ടും പാടി മനസ്സിലും നാവിലും ഉറപ്പിച്ചു. 700 വർഷത്തിലേറെയായി നിസാമുദ്ദീൻ ദർഗയിൽ ഖവാലി അവതരിപ്പിക്കുന്ന ‘നിസാമി ബന്ദു’ എന്ന പേരിൽ അറിയപ്പെടുന്ന ചാന്ദ് നിസാമി സഹോദരങ്ങളുടെ ആദരവ് പിടിച്ചുപറ്റാനും ഉപദേശങ്ങൾ ലഭിക്കാനുംവരെ ബന്ധം വളർന്നു. ആ ആത്മവിശ്വാസത്തോടെ പിന്നെ ഡൽഹി യൂനിവേഴ്സിറ്റിയിലേക്ക്. 2016 മേയിലായിരുന്നു അത്.
അന്നവിടെ കേൾവിക്കാരായി േകരളത്തിൽ നിന്നുള്ള കുട്ടികളുമുണ്ടായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സൈക്കോളജി ഗവേഷണ വിദ്യാർഥികളിൽ ചിലർ. പിറകെ കേരളത്തിൽനിന്ന് ക്ഷണമെത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗവേഷണ വിദ്യാർഥികളുടെ സംഘടനയുടെ പരിപാടിയിൽ പാടണം. ആ ക്ഷണവും സംഘം സ്വീകരിച്ചു. ഡൽഹി യൂനിവേഴ്സിറ്റി പ്രോഗ്രാം ഹിറ്റായതോടെ ‘ഓർഫൻസ്’ എന്ന പേര് വിട്ടു. ഇർഫാനും ജാേവദ് അസ്ലമും ഒരുമിച്ച് ‘മെഹ്ഫിലെ സമാ’ എന്നപേരിൽ പൂർണമായും ഖവാലിയിലേക്ക് തിരിഞ്ഞു.
പാട്ടുകാർ
കോഴിക്കോെട്ട പരിപാടിക്കിടെ കൂട്ടായ്മയിലേക്ക് പുതിയ രണ്ട് ഗായികമാരെത്തി. യൂനിവേഴ്സിറ്റിയിൽ സൈക്കോളജി എം.ഫിൽ വിദ്യാർഥിയായ ശൃങ്ക ശ്രീകുമാറും പ്രഖിലയും. ശൃങ്ക ഇപ്പോൾ ‘മെഹ്ഫിലേ സമാ’യിലെ സഥിരം പാട്ടുകാരിയാണ്. തബലയുമായി സുധീർ കടലുണ്ടിയുടെ മകൻ റോഹിത് സുധീറും ഇപ്പോൾ കൂടെയുണ്ട്. നീരജ്, മന്ദീപ് കുമാർ, മുർശിദ്, ആദിൽ ഖൈർ, ഉനൈസ് കാസിം, റാജിഹ് എരൂത്ത്, റാഹിൽ റഹ്മാൻ,ബാസിൽ ബഷീർ, അമീന നൗബ, നവീൻ ദയാനി, റനീഷ് നൂർജഹാൻ, ഷിബിലി ബായി എന്നിവർ പാട്ടും കൊട്ടുമായി സമായിലുണ്ട്.
പാട്ട് ജീവിതമാക്കിയതോടെ ബന്ദിബസാർ ഘരാനയിലെ ഉസ്താദ് ഫാറൂഖ് അലി ചാന്ദിൽനിന്ന് ഹിന്ദുസ്ഥാനി പഠിക്കാനായി ഇർഫാൻ ബംഗളൂരുവിലെത്തി. കൂടെ ഒാഡിയോ എൻജിനീയറിങ്ങിലും മ്യൂസിക് പ്രൊഡക്ഷൻ ബിരുദ പഠനവും. വേദികൾ ഇതിനകം നൂറിനടുത്തെത്തി. ഖവാലിയുടെ ട്രഡീഷനൽ രൂപത്തെ ജനകീയമാക്കിയതിൽ ഇവരുടെ സംഭാവന ഇനി മലയാളം ഒാർക്കും. വേദിയിൽ സ്ത്രീ ശബ്ദത്തെ ഉൾചേർത്തതും വാദ്യോപകരണ വായനക്കാർക്ക് പ്രാധാന്യം നൽകിയതും ഇവരുടെ പ്രത്യേകത. ഖവാലിക്ക് ജനപ്രിയത കൂടുന്ന കാലത്ത് വെറുതെയുള്ള പാടിപ്പോകലല്ല ഇവരുടെ പാട്ടുകൾ. കേൾവിക്കാരുടെ മൂഡിനൊപ്പം പാട്ടിലും മാറ്റംവരും. ആലാപനത്തിെൻറ വേഗവും കയറ്റിറക്കങ്ങളും പാട്ടുകളുമൊക്കെ മാറിമറിയും. ഉപകരണങ്ങൾ വീണ്ടും വീണ്ടും സ്വരമുണർത്തും. വരികൾ ഹൃദയത്തിലേക്കിറങ്ങി ആത്മാവിനെ കുളിർപ്പിക്കും. പാെട്ടാരു ആഘോഷമായിമാറും. അവിടെവെച്ച് ആത്മീയ സംഗീതം പാടുന്നവരുടെയും കേൾക്കുന്നവരുടെയും സദസ്സ് എന്ന ‘മെഹ്ഫിലെ സമാ’ വാക്കിെൻറ അർഥം പൂർണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.