മെർസൽ സിനിമയിൽ നിന്ന് വിവാദരംഗങ്ങൾ നീക്കാമെന്ന് നിർമാതാക്കൾ
text_fieldsചെന്നൈ: മെർസൽ സിനിമയിൽ നിന്ന് വിവാദരംഗങ്ങൾ നീക്കാമെന്ന് നിർമാതാക്കളായ തേനാണ്ടാള്‍ ഫിലിംസ് സമ്മതിച്ചു. ബി.ജെ.പി സമ്മർദത്തിന് വഴങ്ങിയാണ് വിവാദരംഗങ്ങൾ ഒഴിവാക്കാൻ സന്നദ്ധത അറിയിച്ചത്. ഇതിന് സെൻസർ ബോർഡിനു അപേക്ഷ നൽകും. ചരക്കു സേവന നികുതി ഉൾപ്പെടെ കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങൾക്കെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തുവന്നതോടെയാണ് ചിത്രം വിവാദത്തിലായത്. ഇതിനിടെ, സിനിമയിൽ ഡോക്ടർമാരെ മോശമായി ചിത്രീകരിെച്ചന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആരോപിച്ചു.
വിജയിെൻറ കഥാപാത്രം ജി.എസ്.ടിയെയും വടിവേലുവിെൻറ കഥാപാത്രം ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും വിമര്‍ശിക്കുന്ന സംഭാഷണം ചിത്രത്തിലുണ്ട്. ഇൗ ദൃശ്യങ്ങള്‍ നീക്കണമെന്ന് ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡൻറ് ഡോ. തമിഴിസൈ സൗന്ദര്‍രാജനാണ് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നല്കി. സംസ്ഥാനത്തുനിന്നുള്ള ഏക കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ബി.െജ.പി ദേശീയ സെക്രട്ടറി എച്ച്. രാജയും സിനിമയെ രൂക്ഷമായി വിമർശിച്ചു. ഭരണകൂടത്തിനെ എതിര്‍ക്കാന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ പൗരന് അവകാശമുണ്ടെന്ന് വിജയിെൻറ പിതാവും സംവിധായകനുമായ എസ്.എ. രാജശേഖര്‍ പ്രതികരിച്ചു.
സ്വകാര്യ ആശുപത്രികളിലെ ചൂഷണമാണ് സിനിമയിലെ പ്രമേയം. ഇതിൽ ഡോക്ടർമാരെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. സിനിമയുടെ ലിങ്ക് സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതിനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധമറിയിച്ചത്. തിയറ്ററിൽ പോയി സിനിമ കാണരുതെന്നു അസോസിേയഷൻ അംഗങ്ങളോട് ആവശ്യപ്പെട്ടു. തങ്ങൾ കോടതിയെേയാ മാധ്യമങ്ങളെയോ സമീപിക്കുന്നില്ലെന്നും ഇത് ചിത്രത്തിന് കൂടുതൽ പ്രചാരണം നൽകുമെന്നും െഎ.എം.എ അധ്യക്ഷൻ ഡോ. ടി.എൻ. രവിശങ്കർ പറഞ്ഞു.
വിജയ്യുടെ വിവാദ ഡയലോഗ്
‘‘ഏഴു ശതമാനം ജി.എസ്.ടിയുള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യം. 28 ശതമാനം ജി.എസ്.ടിയുള്ള നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. അമ്മമാരുടെ താലിയറുക്കുന്ന ചാരായത്തിനു ജി.എസ്.ടിയില്ല. ജീവൻരക്ഷാ മരുന്നുകൾക്ക് 12 ശതമാനമാണ് ജി.എസ്.ടി. കോവിലുകളല്ല, ആശുപത്രികളാണ് ഇവിടെ വരേണ്ടത്.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.