Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightധനുഷ് ഹാജരാക്കിയത്...

ധനുഷ് ഹാജരാക്കിയത് വ്യാജ ജനന സർട്ടിഫിക്കറ്റ്; പരാതിയുമായി ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ

text_fields
bookmark_border
ധനുഷ് ഹാജരാക്കിയത് വ്യാജ ജനന സർട്ടിഫിക്കറ്റ്; പരാതിയുമായി ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ
cancel

ചെന്നൈ: തമിഴ് സൂപ്പർതാരം ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് രംഗത്തെത്തിയ ദമ്പതികൾ  താരത്തിനെതിരെ പരാതി നൽകി. ധനുഷ് കോടതിയിൽ ഹാജരാക്കിയത് വ്യാജ ജനന സർട്ടിഫിക്കറ്റ് ആണെന്ന് വ്യക്തമാക്കി മധുരൈ ജില്ലയിലെ മേലൂരിലുള്ള 66 കാരനായ ആർ. കതിരേശനും ഭാര്യയുമാണ് മധുരൈ സിറ്റി പോലിസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് ദമ്പതികൾ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. സംഭവം വിവാദമാവുകയും നടൻ ധനുഷിന് കോടതി കയറേണ്ടിവരികയും ചെയ്തിരുന്നു. പിന്നീട് ഇവരുടെ ഹരജി മദ്രാസ് കോടതി തള്ളുകകയാണുണ്ടായത്. അന്ന് ധനുഷ് ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റും സ്കൂൾ ടി.സിയും വ്യാജമാണെന്ന് കാണിച്ച് വക്കീൽ എസ്. ടൈറ്റസ് മുഖേനയാണ് കതിരേഷൻ പോലിസിൽ പരാതി നൽകിയത്. 

ധനുഷ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ ചെന്നൈ എഗ്മോറിലുള്ള വുമൺ ആൻറ് ചിൽഡ്രൻ ആശുപത്രിയിലും ചെന്നൈ കോർപ്പറേഷനിലും കൊണ്ടുേപായി പരിേശാധിച്ചെങ്കിലും വ്യാജമാണെന്ന് കെണ്ടത്തി. ചെന്നൈ കോർപ്പറേഷൻ വെബ് സൈറ്റിലോ, ആശുപത്രിയിലോ സമാന സർട്ടിഫിക്കറ്റുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നും അവർ അവകാശപ്പെടുന്നു.

ചെന്നൈ കോർപ്പറേഷൻ 1993 ജൂൺ 31ന് നൽകിയ ജനന സർട്ടിഫിക്കറ്റിൽ രജിസ്േട്രഷൻ നമ്പർ രേഖപ്പെടുത്തേണ്ട കോളം ശൂന്യമായിട്ടാണുണ്ടായത് സംശയം ജനിപ്പിക്കുന്നതാണെന്നും ടൈറ്റസ് പറഞ്ഞു. സമാന സർട്ടിഫിക്കറ്റിൽ ധനുഷിെൻറ മാതാപിതാക്കളുടെ പേരുകൾ കൃഷ്ണമൂർത്തി, വിജയലക്ഷ്മി എന്നായിരുന്നു. പിന്നീട് ധനുഷ് തെൻറ പേര് മാറ്റാനായി നൽകിയ പത്ര പരസ്യങ്ങളിൽ വൈരുധ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

2003ൽ നൽകിയ പരസ്യത്തിൽ ആർ.കെ വെങ്കിടേഷ പ്രഭു, കെ ധനുഷായപ്പോൾ പിതാവിെൻറ പേര് ആർ കസ്തൂരി രാജ ആയിരുന്നു, എന്നാൽ 2015 ഫെബ്രുവരിയിലാണ് കൃഷ്ണമൂർത്തി, 'ആർ കസ്തൂരി രാജ'യായ പത്ര പരസ്യം വന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
കൂടാതെ സ്കൂൾ ടി.സിയിൽ 'പിന്നോക്ക ജാതി'ക്കാരനായ ധനുഷിെൻറ മാതാപിതാക്കൾ ഉയർന്ന ജാതിക്കാരാണെന്നും അവർ അവകാശപ്പെടുന്നു.  2016ലാണ് കതിരേഷൻ  ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട്  കോടതിയെ സമീപിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newscomplaintMadurai couple
News Summary - Madurai couple file complaint against actor Dhanush- movies
Next Story