ഗോവ മേള: എസ് ദുർഗയുടെ പ്രദർശനം ജൂറി തീരുമാനിക്കെട്ടയെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഗോവ അന്താരാഷ്്ട്ര ചലച്ചിത്രമേളയിൽ എസ് ദുർഗ പ്രദർശിപ്പിക്കേണ്ടതുണ്ടോയെന്ന കാര്യം ജൂറി തീരുമാനിക്കെട്ടയെന്ന് ഹൈകോടതി. മേളയിൽ ഇൗ സിനിമ പ്രദർശിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. സിനിമയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ജൂറി കണ്ട േശഷം തീരുമാനം നടപ്പാക്കണമെന്നാണ് നിർദേശം.അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഹരജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികളോട് വിശദീകരണം തേടി.
ജൂറി െതരഞ്ഞെടുത്ത ചിത്രം കേന്ദ്ര സർക്കാർ ഇടപെട്ട് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നാരോപിച്ച് സംവിധായകൻ സനൽകുമാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ അനുകൂല ഉത്തരവുണ്ടായത്. ഇതിനെതിരെയാണ് കേന്ദ്രം അപ്പീൽ നൽകിയത്. ജൂറി െതരഞ്ഞെടുത്ത സിനിമക്ക് സെൻസർ ബോർഡ് അനുമതിയില്ലെങ്കിൽ ഫെസ്റ്റിവൽ ഡയറക്ടർ കേന്ദ്ര സർക്കാറിൽനിന്ന് ഇളവ് വാങ്ങി നൽകേണ്ടിയിരുന്നില്ലേയെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
നിയമനടപടികൾ ദീർഘിപ്പിച്ച് പ്രദർശനാനുമതി ഇല്ലാതാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ഹരജിക്കാരെൻറ അഭിഭാഷകൻ വാദിച്ചു. സിനിമ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത് തുടങ്ങിക്കഴിഞ്ഞ മേളയുെട എല്ലാ ക്രമീകരണങ്ങളെയും തകിടംമറിക്കുമെന്ന കേന്ദ്രത്തിെൻറ വാദത്തിന് മറുപടിയായി ഒഴിഞ്ഞുകിടക്കുന്ന ഏതെങ്കിലും ഷെഡ്യൂളിൽ എസ് ദുർഗ ഉൾപ്പെടുത്താവുന്നതാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. എസ് ദുർഗ ഉൾപ്പെടെ ചില ചിത്രങ്ങൾ മേളയിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ജൂറി അംഗങ്ങൾ രാജിവെച്ചിരുന്നു. പുതിയ ജൂറി നിലവിൽവരുന്ന കാര്യം കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്നാണ് അവർ ചിത്രം കണ്ട് തീരുമാനമെടുക്കെട്ടയെന്ന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.