Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘സെക്‌സി ദുർഗ’:...

‘സെക്‌സി ദുർഗ’: കേന്ദ്രത്തിന് കോടതിയുടെ വിമർശനം

text_fields
bookmark_border
‘സെക്‌സി ദുർഗ’: കേന്ദ്രത്തിന് കോടതിയുടെ വിമർശനം
cancel

കൊച്ചി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽനിന്ന് ‘സെക്‌സി ദുർഗ’ (എസ് ദുർഗ) ചിത്രം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ വാക്കാൽ വിമർശനം. നാം പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്നും എം.ടിയുടെ ‘നിർമാല്യം’ ഇപ്പോഴാണ് പ്രദർശനത്തിനെത്തുന്നതെങ്കിൽ സ്ഥിതി എന്താകുമായിരുന്നെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. മേള തിങ്കളാഴ്ച തുടങ്ങാനിരിക്കെ ജൂറി തെരഞ്ഞെടുത്ത തെൻറ സിനിമ കേന്ദ്രസർക്കാർ ഒഴിവാക്കിയതിനെതിരെ സിംഗിൾ ബെഞ്ചിെൻറ പരിഗണനയിലുള്ള ഹരജിയിൽ തീർപ്പ് വൈകുന്നതിനെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ നൽകിയ അപ്പീൽ പരിഗണിക്കെവയാണ് ഡിവിഷൻ ബെഞ്ചിെൻറ വിമർശനം.

സിനിമയുടെ സെൻസർ ചെയ്യാത്ത പതിപ്പ് ഗോവ മേളയിൽ പ്രദർശിപ്പിക്കാനാണ് ശ്രമിച്ചതെന്നും സെൻസർ ചെയ്ത സിനിമയുടെ സെൻസർ ചെയ്യാത്ത പതിപ്പ് പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി പി.കെ. ഝാ രേഖാമൂലം വിശദീകരണവും നൽകിയിരുന്നു.

സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്താത്ത സിനിമകൾ മേളകളിൽ പ്രദർശിപ്പിക്കാൻ കേന്ദ്രസർക്കാറിെൻറ അനുമതി വേണം. എന്നാൽ, ഇൗ സിനിമക്കെതിരെ ധാരാളം പരാതി ലഭിച്ചതിനാൽ ഇത്തരമൊരു ഇളവ് നൽകിയിരുന്നില്ല. പേര് മാറ്റണമെന്നും അശ്ലീല പദപ്രയോഗങ്ങൾ നീക്കണമെന്നുമുള്ള ഉപാധികൾ പാലിച്ചതിനെത്തുടർന്ന് ഒക്ടോബർ പത്തിന് സെൻസർ ബോർഡ് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകി. പേര് എസ് ദുർഗ എന്നാക്കി. എന്നാൽ, ഗോവ ഫിലിം ഫെസ്റ്റിവലിന് ചിത്രം സമർപ്പിച്ചപ്പോൾ സെൻസർ ബോർഡ് സർട്ടിഫൈ ചെയ്തിരുന്നില്ല. സർട്ടിഫൈ ചെയ്യാത്ത പതിപ്പാണ് നൽകിയത്. സെൻസർ ബോർഡ് അനുമതി ലഭിക്കാത്ത പതിപ്പ് പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്നും വിശദീകരണത്തിൽ പറയുന്നു. 

സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ ചെയ്ത പതിപ്പ് ചലച്ചിത്രമേളയില്‍ കാണിക്കാന്‍ കേന്ദ്രം അനുമതി നല്‍കുമോയെന്ന് കോടതി ചോദിച്ചു. വിവാദത്തെത്തുടര്‍ന്ന് സംവിധായകന്‍ സിനിമയുടെ പേര് മാറ്റിയിട്ടുപോലും എന്തിനാണ് അയാളെ ശിക്ഷിക്കുന്നത്. നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യമായി വെക്കുന്നതെന്തിന്. ജൂറി അനുമതി നല്‍കിയിട്ടും മറ്റാരോ അനുമതി നല്‍കാത്തതാണ് പ്രശ്‌നം. കേന്ദ്രസര്‍ക്കാറിന് സിനിമ ഇഷ്ടമില്ലാത്തതാണ് നടപടികള്‍ക്ക് കാരണമെന്ന് കോടതി വിമര്‍ശിച്ചു. തുടർന്ന്, തിങ്കളാഴ്ച സിംഗിള്‍ ബെഞ്ചിെൻറ പരിഗണനക്ക് ഹരജി തിരിച്ചയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtmoviesmalayalam newsSexy Durga
News Summary - Sexy Durga row -movies
Next Story