Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപള്‍സര്‍ സുനിയുടെ...

പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍  ഉപയോഗം: പ്രാഥമികാന്വേഷണം തുടങ്ങി 

text_fields
bookmark_border
പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍  ഉപയോഗം: പ്രാഥമികാന്വേഷണം തുടങ്ങി 
cancel
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് സൂപ്രണ്ടിെൻറ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം തുടങ്ങി. നടിയെ ആക്രമിച്ച സംഭവത്തിൽ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് കാക്കനാട് ജയിലിൽനിന്ന് പൾസർ സുനി നടൻ ദിലീപിെൻറ മാനേജർ അപ്പുണ്ണിയെ ഫോണിൽ വിളിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഫോണ്‍ ജയിലിന് പുറത്ത് കടത്തിയതായി കണ്ടെത്തിയിരുന്നു. സുനി ഫോണ്‍ ചെയ്യുന്ന സമയത്ത് സഹതടവുകാര്‍ കാവല്‍ നിെന്നന്ന വിഷ്ണുവിെൻറ മൊഴിയും അന്വേഷിക്കും.

പിടിയിലായ വിഷ്ണുവാണ് ഫോണ്‍ ജയിലിൽ എത്തിച്ചതെന്നാണ് സംശയം. ഷൂവില്‍ ഒളിപ്പിച്ചാണ് ഫോണ്‍ ജയിലിൽ എത്തിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ വിഷ്ണുവിെൻറയും സുനിയുടെയും മൊഴികളില്‍ വൈരുധ്യമുള്ളത് പൊലീസിനെ കുഴക്കുന്നുണ്ട്. ജയിലില്‍നിന്ന് നടന്‍ ദിലീപിെൻറ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചത് സഹതടവുകാരന്‍ വിഷ്ണുവാണെന്നാണ് ആദ്യം കരുതിയിരുന്നത്. സംസാരിച്ചത് പള്‍സര്‍ സുനിതന്നെയാണെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിലാണ് വ്യക്തമായത്. 

തമിഴ്‌നാട്ടിലെ വിലാസത്തിലുള്ളതാണ് ഫോണിൽ ഉപയോഗിച്ച സിം കാര്‍ഡ്. ഗള്‍ഫില്‍നിന്ന് വരുത്തിയതാണ് ഫോൺ. മാനേജറെയും സംവിധായകൻ നാദിര്‍ഷായെയും വിളിച്ചത് ഈ ഫോണില്‍നിന്നാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, നടൻ ദിലീപിന് കത്തയച്ച സംഭവത്തിൽ പത്തനംതിട്ട സ്വദേശി സനൽ, ഇടപ്പള്ളി സ്വദേശി വിഷ്ണു എന്നിവരെ തിങ്കളാഴ്ച പൊലീസ് പിടികൂടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pulsar Suni'use of mobile in jail
News Summary - Pulsar Suni's use of mobile in jail
Next Story