തിയറ്റർ തകർക്കാൻ ആഹ്വാനം; ചലച്ചിത്ര അക്കാദമി ഭാരവാഹിക്കെതിരെ പരാതി
text_fieldsകൊച്ചി: ദിലീപ് നായകനായ ‘രാമലീല’ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ തകർക്കാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനംചെയ്ത ചലച്ചിത്ര അക്കാദമി ഭാരവാഹിക്കെതിരെ പരാതിയുമായി നിർമാതാവ്. അക്കാദമി എക്സിക്യൂട്ടിവ് അംഗം ജി.പി. രാമചന്ദ്രനെതിരെയാണ് ‘രാമലീല’യുടെ നിർമാതാവ് ടോമിച്ചൻ മുളകുപാടം എറണാകുളം റേഞ്ച് െഎ.ജി പി. വിജയന് പരാതി നൽകിയത്. പരാതി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറി.
വളരെ മുമ്പ് നിർമാണം പൂർത്തിയായ സിനിമയുടെ റിലീസിങ് നടിയെ ആക്രമിച്ച കേസിൽ ദിലീപിെൻറ അറസ്റ്റിനെത്തുടർന്ന് പലതവണ മാറ്റിവെച്ചു. ഒടുവിൽ സെപ്റ്റംബർ 28ന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം വന്നശേഷമായിരുന്നു രാമചന്ദ്രെൻറ വിവാദ പോസ്റ്റുകൾ. ‘സെപ്റ്റംബർ 28ന് ഇൗ അശ്ലീല സിനിമ കാണിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണം. രാമലീലയായാലും രാമകഥയായാലും അശ്ലീല മനസ്കെൻറ സിനിമയുമായി തിയറ്ററുകളിലേക്ക് വരാമെന്ന് വിചാരിേക്കണ്ട, വിവരമറിയും’എന്നായിരുന്നു പോസ്റ്റിലെ പരാമർശങ്ങൾ. ഇത് കലാപത്തിനുള്ള ആഹ്വാനമാണെന്ന് പരാതിയിൽ പറയുന്നു. ‘തമിഴ് റോക്കേഴ്സ് അഡ്മിെൻറ നമ്പർ ആരുടെയെങ്കിലും കൈയിലുണ്ടോ? ഏതായാലും ജയിലിലല്ലേ. 28ന് ഒരു പണിയുണ്ട്. സഹമുറിയെൻറ പള്ളക്ക് കുത്താനാണേ’എന്ന രാമചന്ദ്രെൻറ ഫേസ്ബുക്ക് പോസ്റ്റ് വ്യാജ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പരാതിയിലുണ്ട്.
പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാകുന്നതിനിടെയാണ് നിർമാതാവ് പൊലീസിനെ സമീപിച്ചത്. അതേസമയം, അമിതാവേശവും വികാരത്തള്ളിച്ചയും മൂലം താൻ പോസ്റ്റ്ചെയ്ത ചില അഭിപ്രായങ്ങൾ പെട്ടെന്നുതന്നെ പിൻവലിച്ചിരുന്നതായും ഇതിെൻറ സ്ക്രീൻ ഷോട്ടുകൾ ചിലർ പ്രചരിപ്പിക്കുന്നതിൽ ഉത്തരവാദിത്തമില്ലെന്നും രാമചന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.