Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2018 12:18 AM GMT Updated On
date_range 23 Jan 2018 10:09 AM GMTനടിയെ ആക്രമിച്ച കേസ്: സ്പെഷൽ പ്രോസിക്യൂട്ടർ ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സ്പെഷൽ പ്രോസിക്യൂട്ടർ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായി (ഡി.ജി.പി) കൂടിക്കാഴ്ച നടത്തി. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ വിചാരണയടക്കം തുടർ നടപടികളും കേസ് നടത്തിപ്പും സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. ദിലീപ് മജിസ്േട്രറ്റ് കോടതിയിൽ നൽകിയ ഹരജിയുടെ പശ്ചാത്തലത്തിൽ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ചർച്ച ചൊവ്വാഴ്ചയും തുടർന്നേക്കും. ദിലീപിെൻറ ജാമ്യം റദ്ദാക്കാൻ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകണമോയെന്ന കാര്യത്തിലും ചൊവ്വാഴ്ച അന്തിമ തീരുമാനമുണ്ടായേക്കും.
ദിലീപടക്കം പ്രതികൾക്കെതിരായ തെളിവുകൾ ശക്തമാക്കാൻ വേണ്ട നടപടികൾ നിയമ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് തുടര്‍ച്ചയായി ശ്രമിക്കുന്നുെവന്ന നിരീക്ഷണത്തിെൻറ പശ്ചാത്തലത്തിലാണ് ജാമ്യം റദ്ദാക്കാൻ ആലോചിക്കുന്നത്. ഹരജികൾ നൽകി ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാൻ ശ്രമം നടത്തുന്നുണ്ട്. നടി ആക്രമിക്കെപ്പട്ടതിെൻറ ദൃശ്യങ്ങളില്‍നിന്ന് ചില സംഭാഷണങ്ങള്‍ മാത്രമെടുത്ത് ഇരയായ നടിയെ വീണ്ടും അപമാനിക്കാനാണ് ശ്രമം.നടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ വിശദാംശങ്ങൾ ദിലീപ് മനസ്സിലാക്കിയത് സംശയകരമാണ്. ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങൾ കോടതിയിൽനിന്ന് കേട്ടു മനസ്സിലാക്കാൻ അത്യാധുനിക ലാബ് സംവിധാനം വേണം. ഇൗ സാഹചര്യത്തിൽ ദിലീപിെൻറ കൈയിൽ ദൃശ്യങ്ങൾ ഉണ്ടെന്ന സംശയം ശക്തമാണ്. വിദേശ യാത്ര പോലും ദൃശ്യത്തിലെ ശബ്ദം പരിശോധിക്കാൻ വേണ്ടി നടത്തിയതാണോയെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാൻ ശ്രമം നടത്താമെന്ന ആലോചനയാണ് നടന്നത്.
ദിലീപടക്കം പ്രതികൾക്കെതിരായ തെളിവുകൾ ശക്തമാക്കാൻ വേണ്ട നടപടികൾ നിയമ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് തുടര്‍ച്ചയായി ശ്രമിക്കുന്നുെവന്ന നിരീക്ഷണത്തിെൻറ പശ്ചാത്തലത്തിലാണ് ജാമ്യം റദ്ദാക്കാൻ ആലോചിക്കുന്നത്. ഹരജികൾ നൽകി ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാൻ ശ്രമം നടത്തുന്നുണ്ട്. നടി ആക്രമിക്കെപ്പട്ടതിെൻറ ദൃശ്യങ്ങളില്‍നിന്ന് ചില സംഭാഷണങ്ങള്‍ മാത്രമെടുത്ത് ഇരയായ നടിയെ വീണ്ടും അപമാനിക്കാനാണ് ശ്രമം.നടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ വിശദാംശങ്ങൾ ദിലീപ് മനസ്സിലാക്കിയത് സംശയകരമാണ്. ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങൾ കോടതിയിൽനിന്ന് കേട്ടു മനസ്സിലാക്കാൻ അത്യാധുനിക ലാബ് സംവിധാനം വേണം. ഇൗ സാഹചര്യത്തിൽ ദിലീപിെൻറ കൈയിൽ ദൃശ്യങ്ങൾ ഉണ്ടെന്ന സംശയം ശക്തമാണ്. വിദേശ യാത്ര പോലും ദൃശ്യത്തിലെ ശബ്ദം പരിശോധിക്കാൻ വേണ്ടി നടത്തിയതാണോയെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാൻ ശ്രമം നടത്താമെന്ന ആലോചനയാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story