Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 4:15 PM GMT Updated On
date_range 20 May 2017 4:15 PM GMTവിടപറഞ്ഞത് വയനാടിെൻറ ജനകീയ മാധ്യമപ്രവർത്തകൻ
text_fieldsbookmark_border
കൽപറ്റ: വയനാടിെൻറ മനസ്സറിഞ്ഞ പത്രപ്രവർത്തകനായിരുന്നു സുഹൃത്തുക്കൾ സ്നേഹത്തോടെ വിജയേട്ടൻ എന്നുവിളിക്കുന്ന വി.ജി. വിജയൻ. മുഴുവൻസമയ മാധ്യമപ്രവർത്തനത്തിൽ വ്യാപൃതനാവുേമ്പാഴും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, േട്രഡ് യൂനിയൻ മേഖലകളിലും നിറഞ്ഞുനിന്ന വിജയൻ എല്ലാവർക്കും സ്വീകാര്യനായ െപാതുപ്രവർത്തകൻ കൂടിയായിരുന്നു. അതിവിശാലമായ സുഹൃദ്സമ്പത്തിനുടമയായ വിജയെൻറ അകാലവിയോഗം വയനാടിെൻറ നൊമ്പരമാവുന്നത് ശരികളിൽ ഉറച്ചുനിന്ന ജനകീയമാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹമെന്നതുകൊണ്ടാണ്. കാൽനൂറ്റാണ്ടോളം വയനാട്ടിലെ പത്രപ്രവർത്തനത്തിൽ സജീവമായിരുന്നു വി.ജി. വിജയൻ. കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്ന് ബിരുദം നേടിയ അദ്ദേഹം പത്രപ്രവർത്തനത്തെ ഏറെ ആവേശത്തോടെ സമീപിച്ച വ്യക്തിയായിരുന്നു. ഒരു മാസം മുമ്പ് രോഗം ശയ്യാവലംബിയാക്കുന്നതുവരെ തെൻറ ഇഷ്ടമേഖലയിൽ അത്രമേൽ കർമനിരതനായിരുന്നു അദ്ദേഹം. കൗമാരം മുതൽ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നടന്ന വിജയൻ തികഞ്ഞ ട്രേഡ് യൂനിയൻ പ്രവർത്തകനായിരുന്നു. കോഴിക്കോട് ജനയുഗത്തിൽ പത്രവിതരണക്കാരനായിട്ടാണ് ജോലിയുടെ തുടക്കം. കടുത്ത പ്രകോപനങ്ങളെപോലും നിറഞ്ഞ ചിരിയോടെയാണ് നേരിട്ടത്. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ജനയുഗം, കേരളകൗമുദി, മലയാള മനോരമ ദിനപത്രങ്ങളിലും ആകാശവാണി, ദൂരദർശൻ എന്നിവയിലുമാണ് ജോലി ചെയ്തത്. സംഘാടനരംഗത്തെ മികവിനുള്ള അംഗീകാരമായാണ് പദവികൾ വീണ്ടും വീണ്ടും അദ്ദേഹത്തെ തേടിയെത്തിയത്. കേരള പത്രപ്രവർത്തക യൂനിയൻ വയനാട് ജില്ല കമ്മിറ്റിക്ക് ചുക്കാൻപിടിക്കാനുള്ള നിയോഗം പലപ്പോഴായി വിജയനെ തേടിയെത്തിയത് ആ സ്ഥാനത്ത് ഏറ്റവുമധികം ശോഭിക്കാൻ കഴിഞ്ഞതുകൊണ്ടുതെന്നയായിരുന്നു. വയനാട്ടിലെ മാധ്യമപ്രവർത്തകരുടെ ഉശിരുള്ള പ്രതിനിധിയായി സമൂഹം വിജയനെ വിലയിരുത്തിയത് നിലപാടുകളിലെ ആർജവവും ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനുള്ള താൽപര്യവും കൊണ്ടായിരുന്നു. ആദിവാസികളും തോട്ടം തൊഴിലാളികളും ഉൾപ്പെടെയുള്ള പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ദുരിതങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജാഗ്രത കാട്ടിയതിനൊപ്പം ജില്ലയുടെ പൊതുവായ താൽപര്യങ്ങൾക്കൊപ്പവും അദ്ദേഹം നിലയുറപ്പിച്ചു. സമീപകാലത്ത് വയനാട് ഗവ. മെഡിക്കൽ കോളജിെൻറ കാര്യത്തിൽ സർവകക്ഷിപ്രതിനിധികളെ പെങ്കടുപ്പിച്ച് വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച ചർച്ചക്ക് നേതൃത്വം വഹിച്ചത് വിജയനായിരുന്നു. അവിവാഹിത ആദിവാസിഅമ്മമാരുടെയും തോട്ടം തൊഴിലാളികളുടെയുമൊക്കെ ദുരിതമയമായ ജീവിതാവസ്ഥകൾ ഭരണാധികാരികളുടെ മുന്നിൽ അവതരിപ്പിച്ച മാധ്യമപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹത്തിെൻറ സ്ഥാനം. മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും സാഹിത്യനായകരും പാവപ്പെട്ട ആദിവാസികളും തൊഴിലാളികളും ഉൾപ്പെടുന്നതാണ് വിജയെൻറ വിശാലമായ സൗഹൃദവലയം. മൃതദേഹം പൊതുദർശനത്തിനുെവച്ച വയനാട് പ്രസ്ക്ലബിലും കൽപറ്റ എമിലിയിലെ വസതിയിലുമായി ഒഴുകിയെത്തിയ ജനക്കൂട്ടം അതിനുതെളിവാണ്. സമൂഹത്തിെൻറ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളാണ് വിജയന് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story