Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 11:18 AM GMT Updated On
date_range 22 Jun 2017 11:18 AM GMTട്രോളിങ് നിരോധനം; ഇത്തവണ മത്സ്യ വില കുറഞ്ഞു
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: ട്രോളിങ് നിരോധിച്ചതോടെ പതിവില്‍ വിപരീതമായി മത്സ്യവില കുറഞ്ഞു. നിരോധനം ഏര്‍പ്പെടുത്തുന്നതോടെ ലഭ്യതക്കുറവ് മൂലം മത്സ്യങ്ങള്‍ക്ക് വില കുത്തനെ കൂടാറാണ് പതിവ്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചക്കിടെ മത്തിവില താഴോട്ടാണ് വരുന്നത്. ഏജന്‍സികള്‍ മുഖേനയാണ് ജില്ലയില്‍ മത്സ്യമെത്തുന്നത്. ട്രോളിങ് നിരോധിച്ചതോടെ ഏജന്‍സികള്‍ നിര്‍ജീവമായി. ഇതോടെ ജില്ലയിലെ മീന്‍ കച്ചവടക്കാര്‍ ചാലിയം, ബേപ്പൂര്‍, കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നേരിട്ട് പോയാണ് മീന്‍ കൊണ്ടുവരുന്നത്. ചെറിയ തോണിക്കാരുടെ പക്കല്‍ നിന്ന് മൊത്തമായി മീന്‍ വാങ്ങുന്നതാണ് വില കുറയാന്‍ കാരണമായത്. മത്തിക്കാണ് പ്രധാനമായും വിലകുറഞ്ഞത്. കഴിഞ്ഞ ആഴ്ച 160 രൂപ വരെ വിലയുണ്ടായിരുന്ന മത്തിക്ക് ഇപ്പോള്‍ 60 മുതല്‍ 100 രൂപ വരെയാണ് വില. അയല -140, കിളിമീന്‍--160, ചെമ്മീന്‍--350, മുള്ളൻ--140, പാമ്പാട-200 എന്നിങ്ങനെയാണ് മറ്റ് മീനുകളുടെ വില. പുറംകടലില്‍ പോയി മീന്‍ പിടിക്കുന്ന ബോട്ടുകളിലെ മീനുകള്‍ ഏജന്‍സികള്‍ വഴിയെ വില്പന നടത്തുന്നു. കൂടുതല്‍ മീനുകള്‍ ആവശ്യമായി വരുന്നതിനാലും നേരിട്ട് മുക്കുവരുടെ അടുത്തുപോയി മീന്‍ വാങ്ങുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി ഏജന്‍സികളെയാണ് മീന്‍ എത്തിക്കാനായി ജില്ലയിലെ കച്ചവടക്കാര്‍ സമീപിക്കുന്നതും. നിരോധനമുള്ളതിനാല്‍ പുറംകടലില്‍ നിന്ന് മീന്‍ പിടിക്കാത്തതിനാല്‍ വലിയ മീനുകള്‍ വരുന്നില്ല. വിലയില്‍ കുറവ് വന്നെങ്കിലും മത്തി, അയല മുതലായ മീനകള്‍ ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story