Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകല്ലുമല കൊല്ലിവയല്‍...

കല്ലുമല കൊല്ലിവയല്‍ കോളനിക്കാര്‍ക്ക് കുടിവെള്ളം കിട്ടാക്കനി

text_fields
bookmark_border
മേപ്പാടി: കല്ലുമല പട്ടികവര്‍ഗ കോളനിയുടെ ഭാഗമായ കൊല്ലിവയലിലെ 40ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. 10 വര്‍ഷത്തിലധികമായി ഇതാണ് കോളനിയിലെ കുടുംബങ്ങളുടെ അവസ്ഥ. കോളനിയുടെ മേല്‍ഭാഗത്തെ കാട്ടുചോലയില്‍നിന്ന് പൈപ്പുകള്‍ വഴി അല്‍പാല്‍പമായി ലഭിച്ചിരുന്ന വെള്ളവും വേനലായതോടെ കിട്ടാതായി. 500 മീറ്റര്‍ അകലെയുള്ളതും തകര്‍ന്നുകൊണ്ടിരിക്കുന്നതുമായ പഴയ ഒരു പഞ്ചായത്ത് കിണറ്റിലെ മലിനജലം കോരിയെടുത്ത് തുണികൊണ്ട് അരിച്ചാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതും വറ്റിത്തുടങ്ങിയ സ്ഥിതിയിലാണ്. പുലര്‍ച്ചെ അഞ്ചു മുതല്‍ സ്ത്രീകള്‍ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. 2003-04 സാമ്പത്തികവര്‍ഷത്തില്‍ ബ്ളോക്ക് പഞ്ചായത്ത് മുഖേന നിര്‍മിച്ച രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി രണ്ടു വര്‍ഷത്തിനുശേഷം നോക്കുകുത്തിയായി. ഡീസല്‍ എന്‍ജിനാണ് പദ്ധതിക്ക് ഉപയോഗപ്പെടുത്തിയത്. പൈപ്പുകള്‍ പൊട്ടിയും എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെയും അത് ഉപയോഗശൂന്യമായി. പിന്നീടിങ്ങോട്ട് കുടിവെള്ളത്തിനായി ഇവര്‍ക്ക് ഒരു പദ്ധതിയുമില്ല. കടുത്ത വേനലില്‍ വെള്ളം കിട്ടാനില്ലാതെവന്നതോടെ കോളനിയിലെ സ്ത്രീകള്‍ ദുരിതമനുഭവിക്കുകയാണ്. വൈദ്യുതി മോട്ടോര്‍ സ്ഥാപിച്ച് പഴയ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story