Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണൽ,പാറ ക്ഷാമം...

മണൽ,പാറ ക്ഷാമം പരിഹരിക്കാൻ നടപടി ^മുഖ്യമന്ത്രി

text_fields
bookmark_border
മണൽ,പാറ ക്ഷാമം പരിഹരിക്കാൻ നടപടി -മുഖ്യമന്ത്രി തിരുവനന്തപുരം: മണലി​െൻറയും പാറയുടെയും ക്ഷാമം പരിഹരിച്ച് നിർമാണമേഖല സജീവമാക്കാൻ സർക്കാർ എടുക്കുന്ന നടപടി ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷാമത്തിന് അൽപം അയവ് വന്നിട്ടുണ്ട്. ക്ഷാമം പരിഹരിക്കാനുള്ള നടപടി സർക്കാർ ഉൗർജിതമാക്കുമെന്ന് നിർമാണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ചേർന്ന കേന്ദ്ര േട്രഡ് യൂനിയൻ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ലോറിയിൽ കൊണ്ടുപോകുന്ന മണൽ തടഞ്ഞുവെക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മണലെടുക്കുന്ന കടവുകളിലാണ് ഇത് സംബന്ധിച്ച പരിശോധന നടക്കുന്നത്. അവിടെനിന്ന് അനുമതിയോടെ കൊണ്ടുപോകുന്ന മണൽ ഒരു കാരണവശാലും തടഞ്ഞുവെക്കാൻ പാടില്ല. അയൽ സംസ്ഥാനങ്ങളിൽനിന്ന് മണൽ കൊണ്ടുവരുന്നതിന് തടസ്സം സൃഷ്ടിക്കാൻ പാടില്ല. വിദേശത്തുനിന്ന് മണൽ കൊണ്ടുവരുന്നതിന് ഇപ്പോൾ നിയമപരമായ തടസ്സമില്ല. വിദേശ മണൽ ഇറക്കുമതി േപ്രാത്സാഹിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഡാമുകളിൽനിന്ന് മണൽ എടുക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഡാമുകളിൽനിന്ന് എത്രത്തോളം മണലെടുക്കാൻ കഴിയും എന്നത് സംബന്ധിച്ച കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇത് വേഗം പൂർത്തിയാക്കും. മണൽ എടുക്കുന്നതിന് പൊതുമേഖല കമ്പനികളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കും. അനുമതിപ്രകാരം പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ പരാതി ലഭിച്ചാൽ ഉടനെ സ്റ്റോപ് മെമ്മോ കൊടുക്കുന്ന രീതി പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്. തോട്ടഭൂമികളിൽനിന്ന് പരിസ്ഥിതിക്ക് ആഘാതമില്ലാതെ മണലെടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. എം--സാൻഡ് ഉൾെപ്പടെ ക്വാറി ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാനുള്ള നടപടി വ്യവസായ വകുപ്പ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ, വ്യവസായ സെക്രട്ടറി സഞ്ജയ് കൗൾ, ലേബർ കമീഷണർ എ. അലക്സാണ്ടർ, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ സി.കെ. ബൈജു, തൊഴിലാളി സംഘടന പ്രതിനിധികളായ എളമരം കരീം, കെ.പി. സഹദേവൻ (സി.ഐ.ടി.യു), ആർ. ചന്ദ്രശേഖരൻ, പി.ജെ. ജോസഫ് (ഐ.എൻ.ടി.യു.സി) തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story