Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2018 5:12 AM GMT Updated On
date_range 14 Jan 2018 5:12 AM GMTമരിക്കുന്നതിന് മുമ്പ് ഭർത്താവ് എടുത്ത വായ്പയുടെ പേരിൽ വിധവയെയും രണ്ട് പെൺകുട്ടികളെയും വൃദ്ധ മാതാവിനെയും ബാങ്കുകാർ വീട്ടിൽനിന്ന് ഇറക്കിവിട്ടു
text_fieldsbookmark_border
മയ്യനാട്: ടിപ്പർ ലോറി വാങ്ങുന്നതിന് സ്വകാര്യ ബാങ്കിൽനിന്ന് ഭർത്താവ് വായ്പ്പയെടുത്തതിെൻറ പേരിൽ വിധവയായ വീട്ടമ്മയെയും രണ്ട് പെൺകുട്ടികളെയും വൃദ്ധ മാതാവിനെയും പൊലീസും സ്വകാര്യ ബാങ്ക് അധികൃതരും ചേർന്ന് വീട് പൂട്ടി ഇറക്കിവിട്ടു. ജപ്തിയുടെ പേരിലാണ് നടപടി. സംഭവസമയം വൃദ്ധയായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗുരുതര അസുഖം ബാധിച്ച് നടക്കാൻപോലും കഴിയാത്ത നിലയിലായിരുന്ന ഇവരുടെ മരുന്നോ വസ്ത്രങ്ങളോ എടുക്കാൻപോലും അനുവദിക്കാതെയാണ് വീട് പൂട്ടി പുറത്താക്കിയത്. പുല്ലിച്ചിറ തെക്കുംകര താണുവിള വീട്ടിൽ പരേതനായ രാജേഷ് ആൻറണിയുടെ കുടുംബത്തെയാണ് വീട്ടിൽനിന്ന് ഇറക്കിവിട്ടത്. 2009ൽ രാജേഷ് ആൻറണി ടിപ്പർ ലോറിയെടുക്കുന്നതിനായാണ് സ്വകാര്യ ബാങ്കിൽനിന്ന് വായ്പയെടുത്തത്. 2011ൽ രാജേഷ് ആൻറണി മരിച്ചു. രാജേഷിെൻറ മരണശേഷം വായ്പ നൽകിയ ബാങ്കുകാർ ലോറിയെടുത്ത് കൊണ്ടുപോയി. തുടർന്ന് ചെന്നൈ സ്വദേശിയായ മലയാളം അറിയാത്ത രാജേഷിെൻറ ഭാര്യ അമലയെ കൊണ്ട് വിവിധ പേപ്പറുകളിൽ ഒപ്പ് ഇടുവിച്ചശേഷം ലോറി ബാങ്കുകാർ വിൽക്കുകയും ചെയ്തു. ഇവർ താമസിക്കുന്ന സ്ഥലം ഈടുെവച്ച് മൂന്ന് ബാങ്കുകളിൽനിന്ന് വായ്പ എടുത്തിട്ടുണ്ട്. വായ്പ സംബന്ധമായ കേസുമായി ബന്ധപ്പെട്ട് വീട്ടുകാർ പുറത്തുപോയ സമയത്താണ് ജപ്തി നടന്നത്. പുറത്തുപോയ വീട്ടുകാർ തിരികെയെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്. ബുധനാഴ്ചയാണ് ജപ്തി നടന്നത്. ഇതോടെ വിദ്യാർഥികളായ രണ്ട് പെൺകുട്ടികളും വൃദ്ധയായ മാതാവും രണ്ടു ദിവസമായി വസ്ത്രം പോലും മാറാനാവാതെ ജപ്തി ചെയ്ത വീടിന് മുന്നിൽ കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story