Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 5:21 AM GMT Updated On
date_range 22 Sep 2017 5:21 AM GMTഭക്തിയുടെ നിറവിൽ ഗുരുസമാധി ദിനാചരണം
text_fieldsbookmark_border
ഉപവാസയജ്ഞത്തിൽ നൂറുകണക്കിനാളുകൾ വർക്കല: ശ്രീനാരായണ മന്ത്രധ്വനികളിലലിഞ്ഞ ശിവഗിരിയിൽ ഭക്തിസാന്ദ്രമായി ഗുരുസമാധി ദിനാചരണം. സംസ്ഥാനത്തിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് ശിവഗിരിയിലേക്ക് ബുധനാഴ്ച രാവിലെ മുതൽ ഭക്തജനങ്ങളെത്തി. ശിവഗിരിക്കുന്നിെൻറ അടിവാരത്തും മഠത്തിലും ശാരദാമഠത്തിലും ഗുരുസമാധി മണ്ഡപത്തിലും നാരായണമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് നൂറുകണക്കിന് ഭക്തർ വ്യാഴാഴ്ച രാവിലെതന്നെ തിങ്ങിനിറഞ്ഞിരുന്നു. പുലർച്ചെ നാലിന് പർണശാലയിലെ ഹോമത്തോടെയാണ് സമാധി ദിനാചരണ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ശാരദാമഠത്തിലും സമാധിമണ്ഡപത്തിലും വിശേഷാൽ പൂജകളും പ്രാർഥനയും ജപവും ഗുരുവിെൻറ കൃതികളുടെ പാരായണവും നടന്നു. രാവിലെ ഒമ്പതോടെ ശിവഗിരിമഠം ശ്രീനാരായണീയരാൽ നിറഞ്ഞു. തുടർന്ന് ഉപവാസയജ്ഞം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു. 10ന് സമാധിദിനാചരണസമ്മേളനത്തെ തുടർന്ന് നടന്ന ബ്രഹ്മകലശം എഴുന്നള്ളത്തിൽ നാരായണമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് നൂറുകണക്കിന് ഭക്തർ അണിചേർന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രനന്ദയാണ് കലശം സമാധിമണ്ഡപത്തിലേക്ക് ആനയിച്ചത്. സമാധിമണ്ഡപത്തിൽ കലശപൂജാഭിഷേകം, സമാധിപൂജ, ദൈവദശകം, ഗാനാർച്ചന, ആരതി എന്നിവയോടെയാണ് സമാധിദിനാചരണ ചടങ്ങുകൾ അവസാനിച്ചത്. കാപ്ഷൻ ശ്രീനാരായണഗുരു സമാധിദിനാചരണത്തിെൻറ ഭാഗമായി സമാധിമണ്ഡപത്തിലെ ഉപവാസയജ്ഞത്തിൽ പങ്കെടുക്കുന്നവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story