Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 5:24 AM GMT Updated On
date_range 12 Oct 2017 5:24 AM GMTശ്രീചിത്തിര തിരുനാൾ അവാർഡ് ശിവശങ്കർ മേനോന് സമ്മാനിച്ചു
text_fieldsbookmark_border
*ദലിത് യുവാക്കളെ ക്ഷേത്രശാന്തിമാരായി നിയമിച്ചതിൽ സന്തോഷം -മീരാകുമാർ തിരുവനന്തപുരം: അഞ്ച് ദലിത് യുവാക്കളെ ക്ഷേത്രങ്ങളിൽ ശാന്തിമാരായി നിയമിക്കാനുള്ള കേരള സർക്കാറിെൻറ നടപടി ഏറെ സന്തോഷകരമാണെന്ന് ലോക്സഭ മുൻ സ്പീക്കർ മീരാകുമാർ. ശ്രീചിത്തിര തിരുനാൾ ദേശീയ അവാർഡ് മുൻ ദേശീയസുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അവർ. കേരളം ദൈവത്തിെൻറ സ്വന്തംനാട് എന്നതിനപ്പുറം ഏറെ പ്രചോദനം നൽകുന്ന സ്ഥലമാണെന്നും മീരാകുമാർ പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ തനിക്ക് വോട്ട് ചെയ്ത ഏക സംസ്ഥാനമാണ് കേരളം. സാക്ഷരതയിലും ഉയർന്ന ചിന്തയിലും കേരളം രാജ്യത്തിന് മാതൃകയാണ്. ഏഷ്യയിലെ രണ്ട് വൻശക്തികളായ ഇന്ത്യയും ചൈനയും 1950കളിലും ഭായി ഭായി ആയിരുന്നു. എന്നാൽ ഇന്ന് ഇരുരാഷ്ട്രങ്ങൾക്കിടയിലുള്ള ബന്ധം ഏറെ സങ്കീർണമായിരിക്കുന്നു. ഇത് രാജ്യത്തിന് വെല്ലുവിളിയാണെന്നും മീരാകുമാർ പറഞ്ഞു. അയൽരാജ്യങ്ങളായ ചൈനയുമായും പാകിസ്താനുമായുള്ള ബന്ധത്തിലെ വിള്ളൽ ഇന്ത്യക്ക് കൂടുതൽ സമ്മർദമുണ്ടാക്കുന്നതാണെന്ന് ശിവശങ്കർ മേനോൻ പറഞ്ഞു. ലോകസാഹചര്യത്തിൽ നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കാൻ ഇന്ത്യ ശ്രമിക്കണം. ലോകം മാറുന്നതിനനുസരിച്ച് ഇന്ത്യയും മാറണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീചിത്തിര തിരുനാൾ ട്രസ്റ്റ് ചെയർമാൻ ടി.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ടി. സതീഷ്കുമാർ, എസ്. പുഷ്പവല്ലി എന്നിവർ സംസാരിച്ചു. ഒരുലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story