Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുറ്റിങ്ങൽ ദുരന്ത...

പുറ്റിങ്ങൽ ദുരന്ത നഷ്​ടപരിഹാരം: ഉത്തരവ് വ്യാഖ്യാനിച്ച ജില്ല ഭരണകൂടത്തിന് മനുഷ്യാവകാശ കമീഷൻ വിമർശനം

text_fields
bookmark_border
കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇരകൾക്ക് ഗുണകരമല്ലാത്ത രീതിയിൽ വ്യാഖ്യാനിച്ച ജില്ല ഭരണകൂടത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇത്തരം നടപടികൾ ശരിയല്ലെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. പുനലൂർ ശിവൻകോവിൽ സ്വദേശി ടി.എം. കൃഷ്ണകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ വിരലുകൾക്ക് സാരമായി പരിക്കേറ്റ കൃഷ്ണകുമാറിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. കമീഷൻ പുനലൂർ വില്ലേജ് ഓഫിസിൽനിന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരൻ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റി​െൻറ അടിസ്ഥാനത്തിൽ താലൂക്കിലേക്ക് ചികിത്സാസഹായം നൽകണമെന്ന ശിപാർശ നൽകിയിരുന്നതായാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ, കലക്ടർ ഹാജരാക്കിയ റിപ്പോർട്ടിൽ ഐ.പിയിൽ ചികിത്സിച്ചവർക്കാണ് ധനസഹായം വിതരണം ചെയ്യുന്നതെന്നും ഒ.പി വിഭാഗത്തിൽ ചികിത്സതേടിയവർക്ക് നിയമാനുസൃതം ധനസഹായം നൽകാനാവില്ലെന്നും പറയുന്നു. എന്നാൽ, നിസ്സാര പരിക്ക് പറ്റിയവർക്ക് 50,000 രൂപ അനുവദിച്ചതായാണ് കലക്ടറുടെ റിപ്പോർട്ടിനൊപ്പം സമർപ്പിച്ച 2016 ഏപ്രിൽ 20ലെ സർക്കാർ ഉത്തരവിൽ പറയുന്നത്. ഉത്തരവിൽ ഒ.പി, ഐ.പി വിഭാഗങ്ങളെ കുറിച്ച് പരാമർശമില്ലെന്നും കമീഷൻ കണ്ടെത്തി. പരാതിക്കാരന് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന് വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിലുണ്ട്. ചികിത്സാധനസഹായം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് തെറ്റായി വ്യാഖാനിച്ചതാണ് പരാതിക്കിടയാക്കിയതെന്ന് കമീഷൻ വിലയിരുത്തി. പരാതിക്കാരനായ കൃഷ്ണകുമാറി​െൻറ അപേക്ഷ പുനഃപരിശോധിച്ച് ഉചിതനടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ കലക്ടർക്ക് ഉത്തരവ് നൽകി. ക്രമക്കേട് വിജിലൻസ് അന്വേഷിക്കണം- കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള സപ്ലൈകോ മാവേലി മെഡിക്കല്‍സിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് കേരള സംസ്ഥാന ഉപഭോക്തൃസമിതി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഒാഫിസുകളില്‍ സേവനത്തിന് ചെല്ലുന്ന ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എം. മൈതീന്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. ഗോപാലപിള്ള, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്, കുന്നേല്‍ രാജേന്ദ്രന്‍, കമറുദ്ദീന്‍ മുസലിയാര്‍, കെ. ശശിധരന്‍പിള്ള, ഷീല ജഗദരന്‍, ഷാജഹാൻ പണിയ്ക്കത്ത്, കെ.ആര്‍. സജീവ്, വി.കെ. രാജേന്ദ്രന്‍, രവീന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story