Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട് കയറി ഗുണ്ടാ...

വീട് കയറി ഗുണ്ടാ ആക്രമണം; ഗൃഹനാഥന് പരിക്ക്

text_fields
bookmark_border
ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീട് കയറി ആക്രമിച്ചു, ഗൃഹനാഥന് ഗുരുതര പരിക്ക്. ഇടയ്‌ക്കോട് ആലയില്‍ മുക്കിന് സമീപം മേലേ കക്കാട്ടുവീട്ടില്‍ സന്തോഷ്‌കുമാറിനാണ്(44) ആക്രമണത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം.  േകാളിങ്ബെല്‍ കേട്ടതിനെ തുടര്‍ന്ന് കതകുതുറന്ന് പുറത്തിറങ്ങിയ സന്തോഷ്‌കുമാറിനെ ഗുണ്ടാസംഘം മർദിക്കുകയായിരുന്നു. നിലവിളികേട്ട് വീട്ടിലുണ്ടായിരുന്നവര്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ മാരകായുധങ്ങളുമായി നില്‍ക്കുന്ന സംഘത്തെയാണ് കണ്ടത്. സന്തോഷ്‌കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടുകാര്‍ക്കും മർദനമേറ്റു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അവശനിലയിലായ സന്തോഷ്‌കുമാറിനെ വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇടതുകണ്ണിലും മൂക്കിലും നെഞ്ചിലും തലയുടെ പിന്‍വശത്തും ക്ഷതമേറ്റിട്ടുണ്ട്. ഇടയ്‌ക്കോട് പ്രദേശത്ത് ചെറുപ്പക്കാര്‍ നാസിക് ഡോള്‍ ഉപയോഗിച്ച് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് സന്തോഷ്‌കുമാര്‍ തിങ്കളാഴ്ച വിലക്കിയിരുന്നു. ഇതിലുള്ള പ്രകോപനമാണ് ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് ആക്രമണം നടത്തുന്നതില്‍ കലാശിച്ചതെന്ന് കരുതുന്നു. മർദനത്തിനിരയായ സന്തോഷ്‌കുമാര്‍ ഇടയ്‌ക്കോട് പൂവത്തറ തെക്കത് ദേവീ ക്ഷേത്രത്തിലെ വികസനസമിതിയിലും ഗുഡ്‌സ് മോട്ടോര്‍സ് ഡ്രൈവേഴ്‌സ് യൂനിയന്‍ ഊരുപൊയ്ക യൂനിറ്റിലും ഭാരവാഹിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story