Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെല്ലിക്കുന്നിൽ...

നെല്ലിക്കുന്നിൽ വീണ്ടും പ്ലാേൻറഷൻ; പ്രതിഷേധം ശക്തം

text_fields
bookmark_border
കിളിമാനൂർ: പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ നെല്ലിക്കുന്നിൽ വനംവകുപ്പ് വീണ്ടും പ്ലാേൻഷൻ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ഇവിടെ 22.5 ഹെക്ടർ സർക്കാർ പുറമ്പോക്ക് ഭൂമിയാണുള്ളത്. കഴിഞ്ഞ യു.ഡി. എഫ് സർക്കാർ കാലത്ത് ഈ ഭൂമി ചെങ്ങറ ഭൂസമരക്കാർക്ക് പതിച്ചുനൽകാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് വനംവകുപ്പും റവന്യൂ വകുപ്പും തമ്മിലെ ശീതസമരംമൂലം അന്ന് നടപടികൾ നിർത്തിെവക്കേണ്ടിവന്നു. പ്രദേശം അളന്നു തിട്ടപ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങൾ അന്ന് മുന്നോട്ടുപോയി. ഇതിനിടെ ഭൂമിയിൽ വനം വകുപ്പ് നട്ടിരുന്ന മാഞ്ചിയം മരങ്ങൾ പൂർണമായും വെട്ടി മാറ്റുകയും ചെയ്തിരുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇത്തരം വൃക്ഷങ്ങൾ നടുന്നതിനെതിരെ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. ഇതിനെയും നാട്ടുകാരുടെ എതിർപ്പിനെയും അവഗണിച്ചാണ് ഇപ്പോൾ വീണ്ടും പ്ലാേൻറഷൻ വരുന്നത്. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. വനം വകുപ്പിെൻറ നടപടിയിൽ പ്രതിഷേധിച്ച് വിവിധമേഖലയിലുള്ളവർ പ്രതികരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story