Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:45 AM GMT Updated On
date_range 22 July 2017 8:45 AM GMTടൈറ്റാനിയം അപകടത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ചിമ്മിനി ഇടിഞ്ഞുവീണ് ഒരു ജീവനക്കാരൻ മരിക്കാനിടയായ ദുരന്തത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ടൈറ്റാനിയം പ്ലാൻറ് നിർമാണത്തിൽ യു.ഡി.എഫ് ഗവൺമെൻറിെൻറ കാലത്തുണ്ടായ കൊടിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ് മനുഷ്യജീവൻ നഷ്ടപ്പെടാനിടയായ ദുരന്തത്തിലേക്ക് നയിച്ചത്. 2001--06 ലെ യു.ഡി.എഫ് ഗവൺമെൻറിെൻറ കാലത്ത് നടപ്പാക്കിയ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ലൈൻ കണ്ടെയ്നർ ടാങ്കാണ് തകർന്നുവീണെതന്നും വി.എസ് പറഞ്ഞു. ഇതിെൻറ നിർമാണത്തിൽ 80 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജിയും വിജിലൻസും കണ്ടെത്തിയതുമാണ്. ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയടക്കമുള്ള യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള വിജിലൻസ് കേസ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഇത് സമയബന്ധിതമായി പൂർത്തിയാക്കി, അഴിമതിക്ക് ഉത്തരവാദികളായവർക്കെതിരെ യഥാസമയം നടപടിയെടുക്കുകയും വീഴ്ചകൾ പരിഹരിക്കുകയും ചെയ്തിരുെന്നങ്കിൽ, ഇത്തരം ദാരുണ സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു. ഈ പശ്ചാത്തലത്തിൽ ടൈറ്റാനിയം അഴിമതിക്കേസിൽ നടപടികൾ പൂർത്തിയാക്കി സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയവർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം. ദുരന്തത്തിൽ മരിച്ച ജീവനക്കാരെൻറ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണം. ദുരന്തത്തിന് കാരണക്കാരായവരുടെ പക്കൽ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കുന്ന കാര്യം ആലോചിക്കണമെന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story