Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 9:17 AM GMT Updated On
date_range 5 Aug 2017 9:17 AM GMTകോർപറേഷൻ കൗൺസിൽ: ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷത്തുനിന്ന് വിമർശനം
text_fieldsbookmark_border
കൊല്ലം: കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷാംഗത്തിെൻറ രൂക്ഷവിമർശനം. സി.പി.എം കൗൺസിലർ രാജ്മോഹനാണ് വികസന പദ്ധതി തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടുന്നതായി ആക്ഷേപമുന്നയിച്ചത്. എന്നാൽ, നിശ്ചിത സമയത്തിലുമധികം േജാലിെചയ്യുന്ന ഉദ്യോഗസ്ഥരുണ്ടെന്നും കുറച്ചുപേർ മാത്രമാണ് ജോലി ചെയ്യാത്തതെന്നും ഇതുസംബന്ധിച്ച പരാതികൾക്ക് മേയർ വി. രാജേന്ദ്രബാബു മറുപടി നൽകി. കോർപറേഷൻ ഒാഫിസിൽ ഉദ്യോഗസ്ഥർ കൃത്യസമയത്ത് എത്തുന്നില്ലെന്നും രാജ്മോഹൻ കുറ്റപ്പെടുത്തി. ൈവകി എത്തുന്നവരെ ഒപ്പിടാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമയം കഴിഞ്ഞും ഒഴിഞ്ഞ നിലയിലുള്ള കസേരകളുടെ ഫോേട്ടാ തെൻറ കൈവശമുണ്ട്. ഫയലുകൾ തീർപ്പാക്കാതെയും തീരുമാനങ്ങൾ നടപ്പാകാതെയും അനാസ്ഥകാട്ടുകയാണ്. എന്നാൽ, വൈകി എത്തുന്നവർ ഒപ്പിടാതിരിക്കാൻ രാവിലെ 10.15ന് തന്നെ ഹാജർ പുസ്തകം മാറ്റാറുണ്ടെന്ന് മേയർ പറഞ്ഞു. ജീവനക്കാരുെട 67ഒാളം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സർക്കാറിെൻയും കൗൺസിലിെൻറയും തീരുമാനങ്ങൾ ഉദ്യോഗസ്ഥരിൽ ചിലർ അട്ടിമറിക്കുന്ന സ്ഥിതിയുണ്ടെന്ന് സി.പി.െഎയിലെ ഹണി െബഞ്ചമിനും കുറ്റപ്പെടുത്തി. പി.ഡബ്ല്യു.ഡി സെഷനിലെ ഒരു ഉേദ്യാഗസ്ഥൻ ഭൂരിഭാഗം സമയവും 'സീറ്റിൽ' ഉണ്ടാവാറില്ലെന്ന് കൗൺസിലർ രാജേന്ദ്രൻ പറഞ്ഞു. ബീച്ചിലെ അധധികൃത കച്ചവടക്കാരെ ഒാണത്തിന് മുമ്പ് മാറ്റാൻ കൗൺസിൽ തീരുമാനിച്ചു. കെ.എസ്.ഇ.ബി, ജല അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ൈകകാര്യം ചെയ്യുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലെപ്പടുത്തുന്നത് പരിഗണിക്കും. മരാമത്ത് പണികൾ ഇനിയും ആരംഭിക്കാതെ വീഴ്ചവരുത്തുന്ന കരാറുകാർക്ക് നോട്ടീസ് നൽകി കരിമ്പട്ടികയിൽപ്പെടുത്തും. നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഒാണത്തിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം യോഗം ചേരും. കുരീപ്പുഴ ചണ്ടിഡിേപ്പാ സംബന്ധിച്ച ഹരിത ൈട്രബ്യൂണലിലെ കേസ് നടക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. െഡപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സ്ഥിരംസമിതി അധ്യക്ഷരായ ടി.ആർ. സന്തോഷ്കുമാർ, എം.എ. സത്താർ, വി.എസ്. പ്രിയദർശനൻ, എസ്. ജയൻ, എസ്. ഗീതാകുമാരി, ചിന്ത എൽ.സജിത്, കൗൺസിലർമാരായ എ.കെ. ഹഫീസ്, എൻ. മോഹനൻ, എ. നിസാർ, എസ്.ആർ. ബിന്ദു, എൻ. സഹൃദയൻ, ഗിരിജ, രാജലക്ഷ്മി, മീനാകുമാരി, സോണിഷ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story