Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:59 AM GMT Updated On
date_range 3 Aug 2017 8:59 AM GMTവിവിധ കർഷക സംഘടനകളുടെ വിശാല െഎക്യം രൂപവത്കരിക്കും ^ഹനൻമുള്ള
text_fieldsbookmark_border
വിവിധ കർഷക സംഘടനകളുടെ വിശാല െഎക്യം രൂപവത്കരിക്കും -ഹനൻമുള്ള തിരുവനന്തപുരം: രാജ്യത്തെ കർഷകരെ കടക്കെണിയിൽ നിന്നും ആത്മഹത്യയിൽ നിന്നും രക്ഷിക്കാനായി വിവിധ കർഷക സംഘടനകളുടെ വിശാല െഎക്യം രൂപവത്കരിച്ച് വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻമുള്ള. രാജ്യചരിത്രത്തിൽ നരേന്ദ്രമോദിയോളം കർഷകവിരുദ്ധ സർക്കാർ ഉണ്ടായിട്ടില്ലെന്നും സർക്കാർ കർഷകരുടെ ശത്രുവാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കിസാൻസഭ അഖിലേന്ത്യ സമ്മേളനം ഒക്ടോബർ മൂന്ന് മുതൽ ആറ് വരെ ഹരിയാനയിലെ ഹിസാറിൽ നടക്കും. ആഗസ്റ്റ് ഒമ്പതിന് ഭൂമി അധികാർ ആന്ദോളെൻറ നേതൃത്വത്തിൽ നടക്കുന്ന ജില്ല റാലികളിൽ കിസാൻസഭ പങ്കാളികളാകും. ഒമ്പത് മുതൽ 15വരെ രാഷ്ട്രീയ കിസാൻ മഹാസഭ സംഘടിപ്പിക്കുന്ന ജയിൽനിറക്കൽ സമരത്തിലും രാജ്യത്തെ തെക്കുകിഴക്ക്- വടക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന കിസാൻ മുക്തി യാത്രയിലും നവംബർ 20ന് ഒാൾ ഇന്ത്യ കിസാൻ സംഘർഷ് കോഓഡിറേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പാർലമെൻറ് മാർച്ചിലും പങ്കെടുക്കും. 'എല്ലാ വില്ലേജുകളിലും കിസാൻസഭ-, എല്ലാ കർഷകർക്കും കിസാൻസഭ' എന്നതാണ് ഹിസാറിൽ നടക്കുന്ന അഖിലേന്ത്യ സമ്മേളനത്തിെൻറ മുദ്രവാക്യം. കന്നുകാലി കശാപ്പിെൻറ പേരിലുള്ള ദലിത്, മുസ്ലിം വേട്ട സംഘ്പരിവാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഖിലേന്ത്യ പ്രസിഡൻറ് അംറാറാം, കോലിയക്കോട് കൃഷ്ണൻ നായർ, പി. കൃഷ്ണപ്രസാദ്, എൻ.കെ. ശുക്ല, ഓമല്ലൂർ ശങ്കരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story